മുനമ്പം: വഖഫ് ബോർഡ് മുനമ്പത്ത് നടത്തിയ ഭൂമി കയ്യേറ്റത്തിനെതിരെ അധിനിവേശത്തിനെതിരെ സർക്കാരിന് കടുത്ത താക്കീത് നൽകി ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാർ. അനുകൂല തീരുമാനം ഇല്ലെങ്കിൽ നേരിട്ട് സമരത്തിന് ഇറങ്ങാനാണ് ക്രൈസ്തവ മത മേലധ്യക്ഷന്മാർ തയ്യാറെടുക്കുന്നത്. ഈ മാസം 28ലേക്ക് മാറ്റിയ ഉന്നതതല യോഗത്തിലും അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്.
മുനമ്പം ഭൂമി കയ്യേറൽ വിഷയത്തിൽ വിവിധ സഭ അദ്ധ്യക്ഷന്മാരും, വൈദികരും സമരനേതൃത്വം ഏറ്റെടുക്കും. 28ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമര പരിപാടികളിലേക്ക് കടക്കാനാണ് ക്രൈസ്തവ മേധാവികളുടെ തീരുമാനം. സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും ആലോചനയുണ്ട്. കഴിഞ്ഞദിവസം വിവിധ ദേവാലയങ്ങളിൽ മുനമ്പം വിഷയത്തെ സർക്കാർ നടപടി പ്രതിഷേധിച്ച് ഇടയ ലേഖനങ്ങൾ വായിച്ചിരുന്നു.
ഈ മാസം 16ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി ചേരാൻ നിശ്ചയിച്ച യോഗമാണ് 28 ലേക്ക് മാറ്റിയത്. റവന്യൂ, നിയമം, തദ്ദേശം, വഖ്ഫ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post