തിരുവനന്തപുരം : മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയിരിക്കുന്നത്. മുനമ്പം വിഷയം വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് സമസ്ത മുഖപത്രമായ സുപ്രഭാതം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മുനമ്പം വിഷയത്തിൽ ഫാറൂഖ് കേളേജ് മാനേജ്‌മെൻറ് സ്വീകരിക്കുന്ന സമീപനം തെറ്റാണെന്നും മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്. മറ്റു വഖഫ് ഭൂമികളും അന്യാധീനപ്പെടാൻ മുനമ്പം വിഷയത്തിലെ നിലപാട് കാരണമാകുമെന്നും മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെയെന്ന് വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. ആ ഭൂമി സംരക്ഷിക്കുക എന്നുള്ളത് വഖഫ് ബോർഡിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ പെട്ടെന്ന് തന്നെ ആരെയും കുടിയൊഴിപ്പിക്കില്ല എന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കിയിരുന്നു. നിയമങ്ങൾ അനുസരിച്ചാണ് വഖഫ് ബോർഡിന്റെ പ്രവർത്തനം. മുനമ്പത്തെ ഭൂമിയിൻമേലുള്ള വിഷയം 1962ൽ തുടങ്ങിയതാണ്. അവിടുത്തെ താമസക്കാരുടെ രേഖകൾ പരിശോധിക്കാൻ വഖഫ് ബോർഡ് തയ്യാറാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആശങ്ക വളർത്താൻ വഖഫ് ബോർഡ് ശ്രമിച്ചിട്ടില്ല എന്നും എം കെ സക്കീർ വ്യക്തമാക്കിയിരുന്നു.
Discussion about this post