കൊൽക്കത്ത: കൃത്യമായ യാത്രാ രേഖകളോടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച അറുപത്തിമൂന്ന് ഇസ്‌കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് ബംഗ്ലാദേശ്. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച രാവിലെയും ആയാണ് ഇസ്കോൺ സന്യാസിമാരെ ഇന്ത്യയിലേക്ക് കടക്കുന്നത് ബംഗ്ലാദേശ് തടഞ്ഞത്. നിലവിൽ ഇസ്കോൺ സന്യാസിമാർക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും വലിയ തരത്തിലുള്ള ആക്രമണങ്ങൾ ആണ് ബംഗ്ലാദേശിൽ നടക്കുന്നത്.
“സംശയകരമായ പ്രവർത്തനങ്ങൾ” എന്ന പേരിലാണ് അതിർത്തിയുടെ ബംഗ്ലാദേശ് ഭാഗമായ ബെനാപോൾ ലാൻഡ് പോർട്ടിൽ സന്യാസിമാരെ തടഞ്ഞത്.
മതപരമായ ചടങ്ങുകൾക്ക് പങ്കെടുക്കാൻ വേണ്ടിയാണ് തങ്ങൾ ഇന്ത്യയിലേക്ക് പോകാൻ വേണ്ടി അതിർത്തിയിൽ എത്തിയതെന്ന് സന്യാസിമാർ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരവുമ ഞായറാഴ്ച രാത്രിയുമായാണ് സന്യാസിമാർ അതിർത്തിയിലെത്തിയത്. എന്നാൽ പ്രേത്യേകിച്ച് ഒരു കാരണവും കാണിക്കാതെ അതിർത്തിയിൽ ഇവരെ തടയുകയായിരുന്നു.
“ഇസ്‌കോൺ ബംഗ്ലാദേശിൻ്റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരാണ് തടയപ്പെട്ട സന്യാസിമാർ. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, അവർ ഇന്ത്യയിലെ തീർത്ഥാടനത്തിനായി ഈ കാലയളവ് തിരഞ്ഞെടുക്കുകയായിരുന്നു . എന്നാൽ ശനിയാഴ്ച 9 പേരെയും ഞായറാഴ്ച മറ്റൊരു 54 പേരെയും ബംഗ്ലാദേശ് അതിർത്തി സേന തടയുകയായിരുന്നു. ഈ സമയത്ത് ഇന്ത്യയിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് അവരോട് പറയുകയും തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. സാധുവായ വിസകളും മറ്റ് രേഖകളും ഉണ്ടായിരുന്നിട്ടും അവരെ മറ്റൊരു രാജ്യത്തേക്ക് പോകാൻ അനുവദിക്കാത്തത് എന്താണെന്ന് ഞാൻ അത്ഭുതപ്പെടുന്നു.” ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡൻ്റ് രാധരം ദാസ് പറഞ്ഞു.
Discussion about this post