വളരെ പ്രതീക്ഷയോടെ തീയറ്ററില്‍ എത്തിയ ചിത്രമാണ് ഈ വർഷം ജനുവരി 25ന് റിലീസ് ചെയ്ത മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലിറങ്ങിയ ചിത്രം എന്നാൽ ആദ്യഷോ കഴിഞ്ഞപ്പോഴേക്കും കഥ മാറുകയായിരുന്നു. ചിത്രത്തിന്റെ പ്രകടനം നിരവധി ട്രോളുകളിലേക്കും വിമർശനങ്ങളിലേക്കും എത്തിച്ചിരുന്നു. ഇപ്പോഴിതാ.. റിലീസ് ചെയ്ത് ഒരു വർഷം ആകാൻ പോകുമ്പോള്‍ വാലിബന്റെ പരാജയത്തെ കുറിച്ച് തുറന്നു പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി…
മലൈക്കോട്ടൈ വാലിബന്റെ പരാജയം സമ്മാനിച്ച നിരാശ മാറാൻ തനിക്ക് മൂന്ന് ആഴ്ച വേണ്ടി വന്നുവെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. കുട്ടിക്കാലം മുതൽ സിനിമകളിൽ കണ്ട, ഗംഭീര നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് താന്‍ ഈ സിനിമയിലൂടെ ശ്രമിച്ചത്. എന്നാല്‍ , അതിന് കഴിഞ്ഞില്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
കുട്ടിക്കാലം മുതൽ സിനിമകളിൽ കണ്ടിട്ടുള്ള ഗംഭീരമായ നിമിഷങ്ങളെ തിരികെ കൊണ്ടുവരാനാണ് മലൈക്കോട്ടൈ വാലിബനിലൂടെ തന്റെ ശ്രമം. ബോളിവുഡ് സിനിമകളില്‍ അമിതാബ് ബച്ചനും തമിഴ് സിനിമയിൽ രജനികാന്തും സ്ക്രീനിലേക്ക് വരുന്നത് പോലൊരു നിമിഷം ആണ് ആഗ്രഹിച്ചത്. എന്നാല്‍, വാലിബന്റെ പരാജയം എന്നെ നിരാശിയിലേക്ക് ആണ് കൊണ്ടെത്തിച്ചത്. എങ്കിലും മൂന്നാഴ്ചയോളം മാത്രമെ ആ നിരാശ നീണ്ടുനിന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രേക്ഷകര്‍ എന്താണോ അവര്‍ കാണണമെന്ന് വിചാരിക്കുന്നത് അതിനെ മാറ്റി മറിക്കുകയാണ് സംവിധായകൻ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് അവരുടെ ആവശ്യം നിറവേറ്റുകയല്ല വേണ്ടത്. തന്റെ ശൈലി ഇതാണ്. സിനിമ നിർമിക്കുന്നത് മാത്രമല്ല സംവിധാനം. എന്ത് കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നത് കൂടിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ലിജോ ജോസ് പറഞ്ഞു.
Discussion about this post