ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ട് എന്നാരോപിച്ചു കൊണ്ട് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനോട് കോടതി നിലപാട് ചോദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം എന്നാണ് സുബ്രമണ്യൻ സ്വാമി ഹർജ്ജി നൽകിയിരിക്കുന്നത്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച്, വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിൻ്റെ അഭിഭാഷകനോട് വാക്കാൽ ആവശ്യപ്പെടുകയാണുണ്ടായത്
രാഹുൽ ഗാന്ധി ഇംഗ്ലണ്ടിൽ ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ഭാഗമായി ഒരു സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അതിൽ തനിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആ രേഖയാണ് അദ്ദേഹം ഹാജരാക്കിയിരിക്കുന്നത്. ഈ രേഖയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ എന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ബ്രിട്ടീഷ് പൗരത്വം ഉണ്ട് എന്ന് ഒരാൾ സ്വയം പറയുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരത്വം സ്വാഭാവികമായും റദ്ദാകും എന്ന നിലപാടാണ് സുബ്രഹ്മണ്യൻ സ്വാമി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇരട്ട പൗരത്വം ഒരാൾക്ക് വഹിക്കാൻ കഴിയില്ല. അപ്പോൾ ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിൽ ഇന്ത്യൻ പൗരത്വം ഉണ്ടാകില്ല എന്നുള്ള നിലപാടാണ് സുബ്രഹ്മണ്യൻ സ്വാമി സ്വീകരിച്ചത്. ഇതിനെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ ഈ കാര്യത്തിലുള്ള നിലപാട് അറിയാൻ വേണ്ടി നോട്ടീസ് അയക്കുകയാണ് കോടതി ചെയ്തത്.
Discussion about this post