ന്യൂഡല്‍ഹി: ബഹിരാകാശ മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ കയ്യെത്തിപ്പിടിക്കാൻ ഒരുങ്ങുകയാണ് രാജ്യം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക ബഹിരാകാശ സഹമന്ത്രി ജിതേന്ദ്രസിങ് വ്യക്തമാക്കി.
2035-ഓടെ സ്വന്തം ബഹിരാകാശനിലയമായ ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കും. ഇതിലൂടെ ആഗോള സാങ്കേതികരംഗത്ത് ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. കൂടാതെ 2040-ഓടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ ഇറക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. നിലവില്‍ അമേരിക്കയും ചൈനയും മാത്രമാണ് സ്വന്തമായി ബഹിരാകാശനിലയങ്ങളുള്ള രാജ്യങ്ങള്‍. നേരത്തെ സോവിയറ്റ് യൂണിയനും സ്വന്തമായി ബഹിരാകാശ നിലയം ഉണ്ടായിരിന്നു.
Discussion about this post