തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. കോവളത്താണ് സംഭവം.തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 40 ശതമാനം പൊള്ളലേറ്റ രതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്ഷാപ്രവർത്തനത്തിനിടെ സി.പി.എം പ്രവർത്തകനായ അരവിന്ദ് സൂരിയുടെ കൈയ്ക്ക് പൊള്ളലേറ്റു.ഉടൻ വിഴിഞ്ഞം പോലീസെത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയെങ്കിലും രതീഷ് തയ്യാറായില്ല. വാഹനത്തിന്റെ ഡോർ തുറന്ന് രണ്ട് തവണ ഇയാൾ പുറത്തിറങ്ങി. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് രതീഷിനെ വാഹനത്തിൽ കയറ്റിയത്.
ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്.മദ്യലഹരിയിലായിരുന്നു ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു
സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ കലാപരിപാടി നടന്ന വേദിക്കരികിൽ ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് രണ്ട് തവണ വേദിയിൽ കയറാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രവർത്തകർ ചേർന്ന് ഇയാളെ വേദിയുടെ ഇടതു വശത്തേക്ക് മാറ്റി. അവിടെ കസേരയിലിരുന്ന യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു
Discussion about this post