ബംഗളൂരു : പുതുവർഷത്തിൽ കർണാടകയിൽ അരദിവസെ കൊണ്ട് വിറ്റത് 308 കോടിരൂപയുടെ മദ്യം. 2024ൻറെ അവസാന ദിവസം മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ വൻ ഇരട്ടിയാണ് റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്‌സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്.
മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയിട്ടില്ല. അത് കൂടെ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്‌സൈസ് വകുപ്പ് പറയുന്നത്. വകുപ്പിന്റെ കീഴിലുള്ള മദ്യവിൽപ്പന ശാലകളിൽ നിന്ന് എംആർപി ഷോപ്പുകാർ വാങ്ങിയത് ഉൾപ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം മാത്രം ഏറ്റവും കൂടുതൽ വിറ്റത് ബിയർ ബോക്‌സുകളാണ് എന്നാണ് കണക്ക്. ഇരുപത്തിയേഴാം തീയതി കണക്ക് ഇതിലും കൂടുതലാണ്. വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു എന്നാണ് കണക്ക് .
Discussion about this post