Saturday, December 27, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വധശിക്ഷയാണ് പ്രതീക്ഷിച്ചത്; പൂർണതൃപ്തിയില്ല; കൃപേഷിന്റെയും ശരത് ലാലിന്റെയും സമൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

by Brave India Desk
Jan 3, 2025, 01:13 pm IST
in Kerala
kripesh and sharath lal

kripesh and sharath lal

Share on FacebookTweetWhatsAppTelegram

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ, കൃപേഷിന്റെയും ശരത് ലാലിന്റെയും സമൃതി മണ്ഡപം സാക്ഷിയായത് വൈകാരിക നിമിഷങ്ങൾക്ക്. വിധി കേട്ടതിന് പിന്നാലെ, മാതാപിതാക്കൾ സമൃതിമണ്ഡപത്തിൽ വീണ് ശപാട്ടിക്കരയുന്ന കാഴ്ച്ചയാണ് കാണാനായത്. വിധിയിൽ പൂർണ തൃപ്തിയില്ലെന്നും ഇരുവരുടെയും കുടുംബാംഗങ്ങൾ പ്രതികരിച്ചു. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വിധിയെ കോൺഗ്രസ് പ്രവർത്തകൾ സ്വാഗതം ചെയ്തത്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

Stories you may like

തീർത്ഥാടകർ കുറവ്: ശബരിമലയിൽ വരുമാനം റെക്കോർഡ് ഉയരത്തിൽ

കൊച്ചി ഉൾപ്പെടെ 48 നഗരങ്ങൾ;ട്രെയിൻ സർവ്വീസുകൾ ഇരട്ടിയാക്കും,പ്രഖ്യാപനവുമായി റെയിൽവേ

പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് കരുതിയത്. ഇരട്ട ജീവപര്യന്തം കടുത്ത ശിക്ഷയാണെങ്കിലും വധശിക്ഷ ലഭിച്ചില്ല. പ്രതികളായ എംഎൽഎമാർക്ക് അഞ്ച് വർഷം തടവ് മാത്രമാണ് ലഭിച്ചത്. മുൻ എംഎൽഎ കുഞ്ഞിരാമന് ഉൾപ്പെടെ ശിക്ഷ കുറഞ്ഞതിൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് അപ്പീൽ പോവുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനിക്കും. പൂർണതൃപ്തിയില്ലെങ്കിൽ കൂടി ഇരട്ട ജീവപര്യന്തം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

കേസിൽ പത്ത് പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും വിധിച്ചു.

കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് വിധിച്ചത്.. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച ഒന്നാണ് പെരിയ ഇരട്ടക്കൊല കേസ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 17നാണ് കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ കെ പി (23), കൃപേഷ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ്, ഒന്നാം പ്രതി പീതാംബരനെയും കൂട്ടുപ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെയും ശരത് ലാലും മറ്റുള്ളവരും ആ വർഷം ജനുവരി 5 ന് കാസർകോട് കല്ലിയോട്ടിൽ വെച്ച് കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആക്രമിച്ചു എന്നാണ് ആരോപണം.

ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരുന്നു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ എട്ട് പ്രതികൾ ഐപിസി സെക്ഷൻ 302 (കൊലപാതകം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147, (കലാപം), 201 (തെളിവ് നശിപ്പിക്കൽ), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ) എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

Tags: periya caseperiya double murder casekripesh and sarathlal
Share1TweetSendShare

Latest stories from this section

ഇടിയപ്പം വിൽക്കുന്നതിന് ഇനി കടുത്ത നിബന്ധനകൾ,ലെെസൻസ് വേണം

ഇടിയപ്പം വിൽക്കുന്നതിന് ഇനി കടുത്ത നിബന്ധനകൾ,ലെെസൻസ് വേണം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യം ഒഴുകി, മലയാളികൾ ക്രിസ്മസ് അടിച്ചുപൊളിച്ചു; 4 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 332 കോടി!

തിരുവനന്തപുരം നഗരപിതാവ്’ വിവി രാജേഷിന് ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം നഗരപിതാവ്’ വിവി രാജേഷിന് ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ

Discussion about this post

Latest News

65-ാം വയസ്സിൽ മരണപത്രം എഴുതാനിരുന്നു,1009 പരാജയങ്ങൾ;ഒരു പഴയ കാറിൽ തുടങ്ങിയ യാത്ര ഇന്ന് ലോകത്തിന്റെ രുചി

65-ാം വയസ്സിൽ മരണപത്രം എഴുതാനിരുന്നു,1009 പരാജയങ്ങൾ;ഒരു പഴയ കാറിൽ തുടങ്ങിയ യാത്ര ഇന്ന് ലോകത്തിന്റെ രുചി

15 ഡോളർ കടം തീർക്കാൻ തുടങ്ങിയ പരീക്ഷണം,പിറന്നത് ശതകോടികളുടെ സാമ്രാജ്യം;അനുഭവിക്കാൻ യോഗമില്ലാതെ പോയ പ്രതിഭ

15 ഡോളർ കടം തീർക്കാൻ തുടങ്ങിയ പരീക്ഷണം,പിറന്നത് ശതകോടികളുടെ സാമ്രാജ്യം;അനുഭവിക്കാൻ യോഗമില്ലാതെ പോയ പ്രതിഭ

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തീർത്ഥാടകർ കുറവ്: ശബരിമലയിൽ വരുമാനം റെക്കോർഡ് ഉയരത്തിൽ

ഇതാണ് ആർഎസ്എസ്;താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നു

ഇതാണ് ആർഎസ്എസ്;താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചവര്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകുന്നു

ആ പേടിക്കുള്ള മീനയുടെ ഉത്തരം ലാലേട്ടൻ നൽകിയത് ഒരൊറ്റ എക്സ്പ്രെഷനിലൂടെ, അതാണ് മോഹൻലാൽ എന്ന പ്രതിഭ: ജീത്തു ജോസഫ്

ആ പേടിക്കുള്ള മീനയുടെ ഉത്തരം ലാലേട്ടൻ നൽകിയത് ഒരൊറ്റ എക്സ്പ്രെഷനിലൂടെ, അതാണ് മോഹൻലാൽ എന്ന പ്രതിഭ: ജീത്തു ജോസഫ്

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

കൊച്ചി ഉൾപ്പെടെ 48 നഗരങ്ങൾ;ട്രെയിൻ സർവ്വീസുകൾ ഇരട്ടിയാക്കും,പ്രഖ്യാപനവുമായി റെയിൽവേ

മോഹൻലാലിന് പകരം മറ്റൊരു നടൻ ആണെങ്കിൽ അത്തത്തിൽ ഒരു ക്ലൈമാക്സ് ഞാൻ എടുക്കില്ല, അയാളുടെ റേഞ്ച് അറിയുന്നത് കൊണ്ട് ആ റിസ്ക്ക് എടുത്തു: സിബി മലയിൽ

മോഹൻലാലിന് പകരം മറ്റൊരു നടൻ ആണെങ്കിൽ അത്തത്തിൽ ഒരു ക്ലൈമാക്സ് ഞാൻ എടുക്കില്ല, അയാളുടെ റേഞ്ച് അറിയുന്നത് കൊണ്ട് ആ റിസ്ക്ക് എടുത്തു: സിബി മലയിൽ

കൊല്ലപ്പെട്ട ആ കുരുന്നുകൾ നിങ്ങൾക്കായി മറുലോകത്ത് കാത്തിരിക്കുന്നുണ്ടാകും; ഒറ്റക്കുട്ടി നയത്തിൻ്റെ അദ്ധ്യക്ഷ അന്തരിച്ചു,ശാപവാക്കുകളുമായി സോഷ്യൽമീഡിയ

കൊല്ലപ്പെട്ട ആ കുരുന്നുകൾ നിങ്ങൾക്കായി മറുലോകത്ത് കാത്തിരിക്കുന്നുണ്ടാകും; ഒറ്റക്കുട്ടി നയത്തിൻ്റെ അദ്ധ്യക്ഷ അന്തരിച്ചു,ശാപവാക്കുകളുമായി സോഷ്യൽമീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies