Tuesday, December 9, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വധശിക്ഷയാണ് പ്രതീക്ഷിച്ചത്; പൂർണതൃപ്തിയില്ല; കൃപേഷിന്റെയും ശരത് ലാലിന്റെയും സമൃതി മണ്ഡപത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

by Brave India Desk
Jan 3, 2025, 01:13 pm IST
in Kerala
kripesh and sharath lal

kripesh and sharath lal

Share on FacebookTweetWhatsAppTelegram

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധി വന്നതിന് പിന്നാലെ, കൃപേഷിന്റെയും ശരത് ലാലിന്റെയും സമൃതി മണ്ഡപം സാക്ഷിയായത് വൈകാരിക നിമിഷങ്ങൾക്ക്. വിധി കേട്ടതിന് പിന്നാലെ, മാതാപിതാക്കൾ സമൃതിമണ്ഡപത്തിൽ വീണ് ശപാട്ടിക്കരയുന്ന കാഴ്ച്ചയാണ് കാണാനായത്. വിധിയിൽ പൂർണ തൃപ്തിയില്ലെന്നും ഇരുവരുടെയും കുടുംബാംഗങ്ങൾ പ്രതികരിച്ചു. വധശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വിധിയെ കോൺഗ്രസ് പ്രവർത്തകൾ സ്വാഗതം ചെയ്തത്. ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

Stories you may like

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് കരുതിയത്. ഇരട്ട ജീവപര്യന്തം കടുത്ത ശിക്ഷയാണെങ്കിലും വധശിക്ഷ ലഭിച്ചില്ല. പ്രതികളായ എംഎൽഎമാർക്ക് അഞ്ച് വർഷം തടവ് മാത്രമാണ് ലഭിച്ചത്. മുൻ എംഎൽഎ കുഞ്ഞിരാമന് ഉൾപ്പെടെ ശിക്ഷ കുറഞ്ഞതിൽ പ്രോസിക്യൂട്ടറുമായി ആലോചിച്ച് അപ്പീൽ പോവുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് തീരുമാനിക്കും. പൂർണതൃപ്തിയില്ലെങ്കിൽ കൂടി ഇരട്ട ജീവപര്യന്തം ലഭിച്ചതിൽ ആശ്വാസമുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.

കേസിൽ പത്ത് പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും വിധിച്ചു.

കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷയാണ് വിധിച്ചത്.. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച ഒന്നാണ് പെരിയ ഇരട്ടക്കൊല കേസ്. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 17നാണ് കാസർകോട് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ശരത് ലാൽ കെ പി (23), കൃപേഷ് (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ്, ഒന്നാം പ്രതി പീതാംബരനെയും കൂട്ടുപ്രതി വിഷ്ണു സുര എന്ന് വിളിക്കുന്ന സുരേന്ദ്രനെയും ശരത് ലാലും മറ്റുള്ളവരും ആ വർഷം ജനുവരി 5 ന് കാസർകോട് കല്ലിയോട്ടിൽ വെച്ച് കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആക്രമിച്ചു എന്നാണ് ആരോപണം.

ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ച് 14 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരുന്നു.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആദ്യ എട്ട് പ്രതികൾ ഐപിസി സെക്ഷൻ 302 (കൊലപാതകം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147, (കലാപം), 201 (തെളിവ് നശിപ്പിക്കൽ), 148 (മാരകായുധങ്ങളുമായി കലാപമുണ്ടാക്കൽ) എന്നിവ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

Tags: periya caseperiya double murder casekripesh and sarathlal
Share1TweetSendShare

Latest stories from this section

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി:ശശി തരൂർ 

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

രാവിലെ അവനൊപ്പം,മണിക്കൂറുകൾക്കകം അതിജീവിതയ്‌ക്കൊപ്പം: പുലിവാല് പിടിച്ച് അടൂർ പ്രകാശ്; നിലപാടിൽ മലക്കംമറിച്ചിൽ

രാവിലെ അവനൊപ്പം,മണിക്കൂറുകൾക്കകം അതിജീവിതയ്‌ക്കൊപ്പം: പുലിവാല് പിടിച്ച് അടൂർ പ്രകാശ്; നിലപാടിൽ മലക്കംമറിച്ചിൽ

തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കമായി ; 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു ; 15432 പോളിങ്ങ് ബൂത്തുകളിൽ വോട്ടെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിന് തുടക്കമായി ; 7 ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു ; 15432 പോളിങ്ങ് ബൂത്തുകളിൽ വോട്ടെടുപ്പ്

Discussion about this post

Latest News

വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ

വന്ദേമാതരം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വിഭജനം സംഭവിക്കുമായിരുന്നില്ല, രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നത് നിർഭാഗ്യകരം പ്രിയങ്കയെ തള്ളി അമിത് ഷാ

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

സ്വയം ന്യായീകരിക്കാൻ പറയുന്നത് :ക്രിമിനൽ പോലീസെന്ന ദീലിപിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

അന്ന് അവരെയെല്ലാം കൊന്നു കളയണമെന്നാണ് തോന്നിയത്:വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ

IPL 2026: മേ ഐ കം ഇൻ, അവസാന നിമിഷ എൻട്രിയായി സൂപ്പർ താരം ഐപിഎൽ ലേലത്തിന്; ടീമുകൾക്ക് ആവേശം

IPL 2026: മേ ഐ കം ഇൻ, അവസാന നിമിഷ എൻട്രിയായി സൂപ്പർ താരം ഐപിഎൽ ലേലത്തിന്; ടീമുകൾക്ക് ആവേശം

ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരു നിർബന്ധങ്ങൾക്കും വഴങ്ങില്ല ; രാഹുൽ ഗാന്ധിയുടെ കീഴടങ്ങൽ പരാമർശത്തിന് ചുട്ട മറുപടിയുമായി ശശി തരൂർ

നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, സർക്കാർ അപ്പീലിന് പോകുന്നതാണ് ശരി:ശശി തരൂർ 

ഞാൻ പറഞ്ഞിട്ട് ഇഷാന്ത് കേട്ടില്ല, ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ ഞാൻ അവനിട്ട് പണി കൊടുത്തു; ധോണി പറഞ്ഞത് ഇങ്ങനെ

ഞാൻ പറഞ്ഞിട്ട് ഇഷാന്ത് കേട്ടില്ല, ഒടുവിൽ മറ്റൊരു വഴിയുമില്ലാതെ ഞാൻ അവനിട്ട് പണി കൊടുത്തു; ധോണി പറഞ്ഞത് ഇങ്ങനെ

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഏതോ ഒരു പെൺകുട്ടി ആയിരുന്നില്ല അവൾ, ഒരു പാട്ട് സീനിൽ ‘കണ്ണ്’ മാത്രം കാണിച്ച് ഓടിപ്പോയ ഒന്നൊന്നര ഗസ്റ്റ് റോൾ; മോഹൻലാൽ ചിത്രത്തിലെ ഗാനം ഒന്ന് കൂടി കാണൂ

ഏതോ ഒരു പെൺകുട്ടി ആയിരുന്നില്ല അവൾ, ഒരു പാട്ട് സീനിൽ ‘കണ്ണ്’ മാത്രം കാണിച്ച് ഓടിപ്പോയ ഒന്നൊന്നര ഗസ്റ്റ് റോൾ; മോഹൻലാൽ ചിത്രത്തിലെ ഗാനം ഒന്ന് കൂടി കാണൂ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies