തിരുവനന്തപുരം: പ്രവർത്തകരുടെ മദ്യപാന വിലക്ക് നീക്കി സിപിഐ. സംസ്ഥാന നേതൃത്വത്തിന്റേതാണ് ഈ തീരുമാനം. എന്നാൽ കഴിക്കുന്നത് അധികമാകരുതെന്ന് കർശന നിർദ്ദേശമുണ്ട്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് ഇളവ് വരുത്തിയിരിക്കുന്നത്.
നേതാക്കളും പ്രവർത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കാനും പൊതു സ്ഥലങ്ങളിൽ മദ്.പിച്ച് പാർട്ടിയുടെ അന്തസ്സിന് മോശമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കരുതെന്നും നിർദ്ദേശമുണ്ട്. നമ്മൾ സമൂഹത്തിന്റെ ധാർമ്മിക മൂല്യങ്ങൾ സംരക്ഷിക്കുകയും നമ്മുടെ വ്യക്തിജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാകുകയും വേണം. പ്രവർത്തകർ അവരുടെ പെരുമാറ്റത്തിലൂടെ പൊതുജനങ്ങളുടെ ആദരവും വിശ്വാസവും നേടണമെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു.
1992ൽ തൃശൂരിൽ നടന്ന പ്രത്യേക ദേശീയ സംഘടനാ സമ്മേളനത്തിലാണ് സിപിഐ പ്രവർത്തകർക്ക് മദ്യവർജനം ഏർപ്പെടുത്തിക്കൊണ്ടുള്ള ആദ്യ പെരുമാറ്റച്ചട്ടം പാസാക്കിയത്. 33 വർഷത്തിന് ശേഷമാണ് പാർട്ടി പഴയ നിലപാട് തിരുത്തുന്നത്
Discussion about this post