കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ.ജനദ്രോഹ നടപടികൾ കൊണ്ടും അഴിമതി കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് അപമാനമായി മാറിയെന്നു ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി സർക്കാരിന് സംരക്ഷണ കവചം തീർക്കുന്ന ജോലിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെയ്യുന്നതെന്നും സംസ്ഥാനത്തെ ആരോഗ്യ രംഗം നശിപ്പിക്കപ്പെട്ടുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കോവിഡ് കാലത്ത് 1600 കോടി രൂപയുടെ അഴിമതിയാണ് അന്നത്തെ ആരോഗ്യ വകുപ്പുമന്ത്രിയായിരുന്ന കെ.കെ.ശൈലജയെ മുൻ നിർത്തി പിണറായി വിജയനും സംഘവും നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യരംഗം പാടെ നശിപ്പിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് മരുന്നില്ല, കിടക്കാൻ ബെഡില്ല, ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരുമില്ല, പരിശോധന ഉപകരണങ്ങൾ ഇല്ല. ഏറ്റവും ദുഃസ്ഥിതിയിലാണ് പാവപ്പെട്ട രോഗികൾ. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനോ കേരളത്തിന് ആവശ്യമായ പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനോ സംസ്ഥാന സർക്കാർ താൽപര്യമെടുക്കുന്നില്ലെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു.
Discussion about this post