ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരായ അഴിമതി ആരോപണങ്ങളോട് പ്രതികരണവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. അദ്ദേഹം എന്റെ നിർദ്ദേശങ്ങൾ മറന്നു പണത്തിന് പിന്നാലെ ഓടിയെന്ന് അണ്ണാ ഹസാരെ തുറന്നടിച്ചു. അതേസമയം പുതിയ കെജ്‌രിവാളിന് ഇപ്പോൾ എന്ത് നിർദ്ദേശം നൽകും എന്ന ചോദ്യത്തിന്, “ആദ്യ ദിവസങ്ങളിൽ ഞാൻ അദ്ദേഹത്തിന് നൽകിയ പാഠങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്ന് ഹസാരെ പറഞ്ഞു.
“ഇത് നിർഭാഗ്യകരമാണ്. ഒരു വളണ്ടിയർ എന്ന നിലയിൽ അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിൽ എപ്പോഴും നിങ്ങളുടെ പെരുമാറ്റവും കാഴ്ചപ്പാടുകളും വൃത്തിയായി സൂക്ഷിക്കണമെന്ന് ഞാൻ എപ്പോഴും അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. നിങ്ങളുടെ ജീവിതം കളങ്കരഹിതമായി സൂക്ഷിക്കുക, ത്യാഗങ്ങൾ ചെയ്യാൻ പഠിക്കുക. എപ്പോഴും സത്യത്തിന്റെ പാതയിൽ നടക്കുക. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ പണം ആയിരിന്നു ഉണ്ടായിരുന്നത്. ” അണ്ണാ ഹസാരെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ ജനങ്ങളെ കൊല്ലാൻ ഹരിയാനയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ യമുന വെള്ളത്തിൽ വിഷം കലർത്തിയെന്ന കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഹസാരെയുടെ പരാമർശം
Discussion about this post