ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
രാഷ്ട്രപതി ദ്രൗപതി മുർമു, വിദേശകാര്യമന്ത്രി എസ് ജയശങ്കൾ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരും ആദ്യ മണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തി.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ, വോട്ടെടുപ്പ് പൂർത്തിയാകും. 1.56 കോടി വോട്ടർമാർ ആണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുക. ഡൽഹിയിലാകെ 13766 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. 699 സ്ഥാനാർത്ഥികളാണ്മത്സരരംഗത്തുള്ളത്. 220 കമ്പനി അർധസൈനിക സേനയെയും 35,626 ഡൽഹി പൊലീസ്ഓഫീസർമാരെയും 19,000 ഹോം ഗാർഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുണ്ട്. 3000 ത്തോളം ബൂത്തുകളെയാണ് പ്രശ്നബാധിത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിലസ്ഥലങ്ങളിൽ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ കൽക്കാജി മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അഷിതി മർലേനയുടെ ജീവക്കാരനെഅഞ്ച് ലക്ഷം രൂപയുമായി മണ്ഡലത്തിൽ നിന്നും പിടികൂടിയത് തിരഞ്ഞെടുപ്പ് ദിവസംചർച്ചയാകുന്നുണ്ട്.
Discussion about this post