Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Defence

ശത്രുക്കളുടെ നെഞ്ച് തുളച്ച് മുന്നേറുന്ന വീര്യം; യുദ്ധ മുഖത്തെ മുന്നണിപ്പോരാളി; വെടിയുണ്ടകൾ ചീറ്റുന്ന റൈഫിളുകൾ

by Brave India Desk
Mar 17, 2025, 05:00 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

കൈപ്പിടിയിൽ ഒതുങ്ങുന്ന വീര്യം, ശത്രുവിന്റെ മാറ് തുളച്ച് മുന്നേറുന്ന കൂർമ്മത. പോരാട്ടങ്ങളിൽ മുൻ നിരയിലാണ് റൈഫിളുകൾക്ക് സ്ഥാനം. ഒറ്റ ഞെക്കിൽ ശത്രുക്കൾക്ക് നേരെ വെടിയുണ്ടകൾ ചീറ്റുന്ന തോക്കുകൾക്ക് വലിയ പ്രാധാന്യം യുദ്ധ മുഖത്ത് ഉണ്ട്. അതുകൊണ്ട് ഇന്ത്യുൾപ്പെടെയുള്ള രാജ്യങ്ങൾ വിവിധ തരത്തിലുള്ള റൈഫിളുകൾ വാങ്ങിക്കൂട്ടുന്നു.

തോക്കിനെക്കാൾ നീളമുള്ള ബാരൽ തോക്കുകളാണ് റൈഫിളുകൾ. തോക്കിനെക്കാൾ കൃത്യമായി ദീർഘദൂരത്തിലുള്ള ശത്രുക്കളെ ഇല്ലാതാക്കാൻ റൈഫിളുകൾക്ക് കഴിയും. ബാരൽ, സ്റ്റോക്ക്, ആക്ഷൻ, ബോൾട്ട്, ട്രിഗർ, മാഗസിൻ, സൈറ്റ്സ് എന്നിവയാണ് റൈഫിളുകളുടെ പ്രധാന ഭാഗങ്ങൾ. ബുള്ളറ്റുകൾ പുറത്തേയ്ക്ക് പ്രവഹിക്കുന്ന ലോഹം കൊണ്ടുള്ള നീണ്ട കുഴലാണ് ബാരൽ. ബുള്ളറ്റുകൾ ലോഡ് ചെയ്യുന്ന തോക്കിന്റെ ഭാഗമാണ് മാഗസിൻ. ഇതിലെ ബുള്ളറ്റുകൾ ഫയർ ചെയ്യാനായി പുൾ ചെയ്യുന്ന ഭാഗമാണ് ട്രിഗർ. ശത്രുവിന്റെ കൃത്യത വ്യക്തമാക്കി തരുന്ന ഭാഗമാണ് സൈറ്റ്സ്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ട്രിഗർ പുൾചെയ്ത ശേഷം മാഗസിനിൽ ലോഡായ വെടിയുണ്ടയെ പുറത്തേക്ക് തള്ളുന്ന ഭാഗമാണ് ആക്ഷൻ. ആക്ഷനെയും ബാരലിനെയും സപ്പോർട്ട് ചെയ്യുന്ന റൈഫിളിന്റെ ഭാഗമാണ് സ്റ്റോക്ക്. വിവിധ തരത്തിലുള്ള റൈഫിളുകൾ വിവിധ രാജ്യങ്ങളിലെ സേനകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രഹരശേഷിയുള്ള മൂന്ന് റൈഫിളുകൾ ഇവയാണ്.

ആദ്യത്തേത് എ.കെ 47. ലോകത്തെ തന്നെ ഏറ്റവും അപകടകരമായ തോക്കുകളിൽ ഒന്നാണ് ഇന്ത്യയുൾപ്പെടെ ഉപയോഗിക്കുന്ന എ.കെ 47 തോക്കുകൾ. ഓട്ടോമാറ്റ് കലാഷ്നിക്കോവ് എന്നാണ് എകെ 47 തോക്കുകളുടെ പൂർണനാമം. സോവിയറ്റ് യൂണിയന് വേണ്ടി റഷ്യൻ സൈനിക കമാൻഡർ ആയിരുന്നു മിഖായേൽ കലാഷ്നികോവ് ആണ് എ.കെ 47 രൂപ കൽപ്പന ചെയ്തത്. 1947 ൽ ആണ് ഈ തോക്കിന്റെ പിറവി.

7.62*39 എംഎം കാറ്റ്ഡ്രിജ് ആണ് ഇതിൽ ഉള്ളത്. 350 മീറ്റർവരെ ദൂരത്തിലുള്ള ശത്രുക്കളുടെ നെഞ്ച് തുളയ്ക്കാൻ ഇതിന് കഴിയും. സെക്കന്റിൽ 715 മീറ്റർ വേഗതയാണ് വെടിയുണ്ടയ്ക്ക് ഉണ്ടാകുക. ഒരു മിനിറ്റിൽ 600 റൗണ്ട് വെടിയുതിർക്കാൻ ഈ തോക്കുകൊണ്ട് കഴിയും. 4.2 കിലോയാണ് ഈ തോക്കുകളുടെ ഭാരം. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആയുധം കൂടിയാണ് കെ 47 തോക്ക്. ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ഇന്റർമീഡിയറ്റ് കാറ്റ്ട്രിഡ്ജും ഊരിമാറ്റാവുന്ന മാഗസിനുമാണ് ഈ തോക്കിൽ ഉള്ളത്.

അടുത്തതാണ് എം 16 റൈഫിൾ. 5.56 *45 എംഎം തോക്കുകളാണ് എം.16 അസാൾക്ക് റൈഫിളിന്റെ കുടുംബത്തിൽപ്പെട്ട തോക്കുകളാണ് എം.16. അമേരിക്കൻ സൈന്യമാണ് ഈ റൈഫിളുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. യൂജിംഗ് സ്റ്റോണർ ആണ് ഇതിന്റെ നിർമ്മാതാക്കൾ. ആമംലൈറ്റ് എ.ആർ 15 റൈഫിളിൽ നിന്നും വികസിച്ച റൈഫിൾ ആണ് എം. 16.

1950 കളിലാണ് ഈ റൈഫിളുകളുടെ പിറവി. വിയറ്റ്നാം യുദ്ധത്തിനിടെ ജംഗിൾ വാർഫെയറിന് വേണ്ടിയായിരുന്നു ഈ റൈഫിളുകൾ ആദ്യം നിർമ്മിച്ചത്. കുറഞ്ഞഭാരം, കൃത്യത, പ്രഹരശേഷി എന്നിവയാണ് ഈ റൈഫിളുകളെ കരുത്തുറ്റതാക്കുന്നത്. 550 മീറ്ററാണ് ഈ റൈഫിളുകളുടെ ദൂരപരിധി. 3600 മീറ്ററാണ് പരമാവധി പ്രഹര ശേഷി. ഒറ്റ പുള്ളിൽ 20 മുതൽ 100 റൗണ്ട് വെടിയുതിർക്കാൻ ഇതിന് ശേഷിയുണ്ട്.

3 കിലോയിൽ താഴെയാണ് ഈ തോക്കുകളുടെ ഭാരം. ഇത് കൈകാര്യം ചെയ്യൽ എളുപ്പമാക്കുന്നു. സെമി ഓട്ടോ മാറ്റിക്, ഫുൾ ഓട്ടോമാറ്റിക് മോഡുകളിൽ ഇത ഉപയോഗിക്കാം. എം4 കാർബൈൻ റൈഫിളുകളുടെ ചെറിയ പതിപ്പാണ് എം. 16.

ലോകത്തെ ഏറ്റവും അപകടകാരിയായ റൈഫിളുകളിൽ മൂന്നാമത്തേത് ആണ് ഹെക്ലർ ആന്റ് കോച്ച് എംപി 5 റൈഫിൾ. ജർമ്മനിയാണ് ഈ പവർഫുൾ റൈഫിളുകളുടെ നിർമ്മാതക്കൾ. 1960ൽ ആണ് ഇതിന്റെ പിറവി. ജർമ്മനിയിലെ പ്രമുഖ തോക്ക് നിർമ്മാതാക്കളായ ഹെക്ലർ ആന്റ് കോച്ച് എന്ന കമ്പനി വികസിപ്പിച്ചെടുത്തതാണ് ഈ റൈഫിൾ. ഇതൊരു സബ് മെഷീൻ ഗണ്ണാണ്.

9*9 എംഎം ആണ് ഇതിന്റെ വലിപ്പം. നാൽപ്പതിലധികം രാജ്യങ്ങളാണ് ഈ റൈഫിളുകൾ ഉപയോഗിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും വ്യപകമായി ഉപയോഗിക്കപ്പെടുന്ന സബ്‌മെഷീൻ ഗണ്ണുകളിൽ ഒന്നാണ് ഹെക്ലർ ആന്റ് കോച്ച് എംപി. ഹാമർ ഫയറിംഗ് മെക്കാനിസം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് തരത്തിലുള്ള ഫയറിംഗ് മോഡാണ് ഈ റൈഫിളിൽ ഉള്ളത്.. 2.55 കിലോയാണ് ഇതിന്റെ ഭാരം. 225 എംഎം നീളമുള്ള ബാരൽ ഉപയോഗിച്ച് മിനിറ്റിൽ 800 റൗണ്ട് വെടിയുതിർക്കാം. ഉന്നം തെറ്റാതെ സഹായിക്കുന്ന ഗ്യാസ് പിസ്റ്റൺ സംവിധാനം ആണ് ഈ തോക്കുകളുടെ പ്രധാന സവിശേഷത.

ഇന്ത്യൻ സായുധ സേനയും മികച്ച പ്രഹരശേഷിയുള്ള അത്യാധുനിക റൈഫിളുകൾ ഉപയോഗിക്കുന്നുണ്ട്. ഐഎൻഎഎസ്, എ.കെ 203, ടാവർ, എസ്ഐജി സോവർ 716, എകെഎം എന്നിവയാണ് ഇന്ത്യൻ സേന വ്യാപകമായി ഉപയോഗിക്കുന്ന റൈഫിളുകൾ. ഇതിൽ ഐഎൻഎസ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റൈഫിൾ ആണ്. അസാൾട്ട് റൈഫിൾ വിഭാഗത്തിൽപ്പെടുന്ന ഐഎൻഎസ്എഎസ് 1980 ലാണ് നിർമ്മിച്ചത്. ഇതിന് പുറമേ എക്സ്‌കാലിബർ, ഉഗ്രം എന്നിവയും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അസാൾട്ട് റൈഫിളുകൾ ആണ്. സ്നൈപ്പർ റൈഫിളിനും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. മാരകപ്രഹരശേഷിയുള്ള സാബർ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്നൈപ്പർ റൈഫിൾ.

Tags: AK 47m16gunrifles
Share33TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies