Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ശത്രുക്കളുടെ നെഞ്ച് തുളച്ച് മുന്നേറുന്ന വീര്യം; യുദ്ധ മുഖത്തെ മുന്നണിപ്പോരാളി; വെടിയുണ്ടകൾ ചീറ്റുന്ന റൈഫിളുകൾ

by Brave India Desk
Mar 17, 2025, 05:00 pm IST
in Defence, India
Share on Facebook
Tweet
WhatsAppTelegram

കൈപ്പിടിയിൽ ഒതുങ്ങുന്ന വീര്യം, ശത്രുവിന്റെ മാറ് തുളച്ച് മുന്നേറുന്ന കൂർമ്മത. പോരാട്ടങ്ങളിൽ മുൻ നിരയിലാണ് റൈഫിളുകൾക്ക് സ്ഥാനം. ഒറ്റ ഞെക്കിൽ ശത്രുക്കൾക്ക് നേരെ വെടിയുണ്ടകൾ ചീറ്റുന്ന തോക്കുകൾക്ക് വലിയ പ്രാധാന്യം യുദ്ധ മുഖത്ത് ഉണ്ട്. അതുകൊണ്ട് ഇന്ത്യുൾപ്പെടെയുള്ള രാജ്യങ്ങൾ വിവിധ തരത്തിലുള്ള റൈഫിളുകൾ വാങ്ങിക്കൂട്ടുന്നു.

തോക്കിനെക്കാൾ നീളമുള്ള ബാരൽ തോക്കുകളാണ് റൈഫിളുകൾ. തോക്കിനെക്കാൾ കൃത്യമായി ദീർഘദൂരത്തിലുള്ള ശത്രുക്കളെ ഇല്ലാതാക്കാൻ റൈഫിളുകൾക്ക് കഴിയും. ബാരൽ, സ്റ്റോക്ക്, ആക്ഷൻ, ബോൾട്ട്, ട്രിഗർ, മാഗസിൻ, സൈറ്റ്സ് എന്നിവയാണ് റൈഫിളുകളുടെ പ്രധാന ഭാഗങ്ങൾ. ബുള്ളറ്റുകൾ പുറത്തേയ്ക്ക് പ്രവഹിക്കുന്ന ലോഹം കൊണ്ടുള്ള നീണ്ട കുഴലാണ് ബാരൽ. ബുള്ളറ്റുകൾ ലോഡ് ചെയ്യുന്ന തോക്കിന്റെ ഭാഗമാണ് മാഗസിൻ. ഇതിലെ ബുള്ളറ്റുകൾ ഫയർ ചെയ്യാനായി പുൾ ചെയ്യുന്ന ഭാഗമാണ് ട്രിഗർ. ശത്രുവിന്റെ കൃത്യത വ്യക്തമാക്കി തരുന്ന ഭാഗമാണ് സൈറ്റ്സ്.

Stories you may like

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ട്രിഗർ പുൾചെയ്ത ശേഷം മാഗസിനിൽ ലോഡായ വെടിയുണ്ടയെ പുറത്തേക്ക് തള്ളുന്ന ഭാഗമാണ് ആക്ഷൻ. ആക്ഷനെയും ബാരലിനെയും സപ്പോർട്ട് ചെയ്യുന്ന റൈഫിളിന്റെ ഭാഗമാണ് സ്റ്റോക്ക്. വിവിധ തരത്തിലുള്ള റൈഫിളുകൾ വിവിധ രാജ്യങ്ങളിലെ സേനകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രഹരശേഷിയുള്ള മൂന്ന് റൈഫിളുകൾ ഇവയാണ്.

ആദ്യത്തേത് എ.കെ 47. ലോകത്തെ തന്നെ ഏറ്റവും അപകടകരമായ തോക്കുകളിൽ ഒന്നാണ് ഇന്ത്യയുൾപ്പെടെ ഉപയോഗിക്കുന്ന എ.കെ 47 തോക്കുകൾ. ഓട്ടോമാറ്റ് കലാഷ്നിക്കോവ് എന്നാണ് എകെ 47 തോക്കുകളുടെ പൂർണനാമം. സോവിയറ്റ് യൂണിയന് വേണ്ടി റഷ്യൻ സൈനിക കമാൻഡർ ആയിരുന്നു മിഖായേൽ കലാഷ്നികോവ് ആണ് എ.കെ 47 രൂപ കൽപ്പന ചെയ്തത്. 1947 ൽ ആണ് ഈ തോക്കിന്റെ പിറവി.

7.62*39 എംഎം കാറ്റ്ഡ്രിജ് ആണ് ഇതിൽ ഉള്ളത്. 350 മീറ്റർവരെ ദൂരത്തിലുള്ള ശത്രുക്കളുടെ നെഞ്ച് തുളയ്ക്കാൻ ഇതിന് കഴിയും. സെക്കന്റിൽ 715 മീറ്റർ വേഗതയാണ് വെടിയുണ്ടയ്ക്ക് ഉണ്ടാകുക. ഒരു മിനിറ്റിൽ 600 റൗണ്ട് വെടിയുതിർക്കാൻ ഈ തോക്കുകൊണ്ട് കഴിയും. 4.2 കിലോയാണ് ഈ തോക്കുകളുടെ ഭാരം. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ആയുധം കൂടിയാണ് കെ 47 തോക്ക്. ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ഇന്റർമീഡിയറ്റ് കാറ്റ്ട്രിഡ്ജും ഊരിമാറ്റാവുന്ന മാഗസിനുമാണ് ഈ തോക്കിൽ ഉള്ളത്.

അടുത്തതാണ് എം 16 റൈഫിൾ. 5.56 *45 എംഎം തോക്കുകളാണ് എം.16 അസാൾക്ക് റൈഫിളിന്റെ കുടുംബത്തിൽപ്പെട്ട തോക്കുകളാണ് എം.16. അമേരിക്കൻ സൈന്യമാണ് ഈ റൈഫിളുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. യൂജിംഗ് സ്റ്റോണർ ആണ് ഇതിന്റെ നിർമ്മാതാക്കൾ. ആമംലൈറ്റ് എ.ആർ 15 റൈഫിളിൽ നിന്നും വികസിച്ച റൈഫിൾ ആണ് എം. 16.

1950 കളിലാണ് ഈ റൈഫിളുകളുടെ പിറവി. വിയറ്റ്നാം യുദ്ധത്തിനിടെ ജംഗിൾ വാർഫെയറിന് വേണ്ടിയായിരുന്നു ഈ റൈഫിളുകൾ ആദ്യം നിർമ്മിച്ചത്. കുറഞ്ഞഭാരം, കൃത്യത, പ്രഹരശേഷി എന്നിവയാണ് ഈ റൈഫിളുകളെ കരുത്തുറ്റതാക്കുന്നത്. 550 മീറ്ററാണ് ഈ റൈഫിളുകളുടെ ദൂരപരിധി. 3600 മീറ്ററാണ് പരമാവധി പ്രഹര ശേഷി. ഒറ്റ പുള്ളിൽ 20 മുതൽ 100 റൗണ്ട് വെടിയുതിർക്കാൻ ഇതിന് ശേഷിയുണ്ട്.

3 കിലോയിൽ താഴെയാണ് ഈ തോക്കുകളുടെ ഭാരം. ഇത് കൈകാര്യം ചെയ്യൽ എളുപ്പമാക്കുന്നു. സെമി ഓട്ടോ മാറ്റിക്, ഫുൾ ഓട്ടോമാറ്റിക് മോഡുകളിൽ ഇത ഉപയോഗിക്കാം. എം4 കാർബൈൻ റൈഫിളുകളുടെ ചെറിയ പതിപ്പാണ് എം. 16.

ലോകത്തെ ഏറ്റവും അപകടകാരിയായ റൈഫിളുകളിൽ മൂന്നാമത്തേത് ആണ് ഹെക്ലർ ആന്റ് കോച്ച് എംപി 5 റൈഫിൾ. ജർമ്മനിയാണ് ഈ പവർഫുൾ റൈഫിളുകളുടെ നിർമ്മാതക്കൾ. 1960ൽ ആണ് ഇതിന്റെ പിറവി. ജർമ്മനിയിലെ പ്രമുഖ തോക്ക് നിർമ്മാതാക്കളായ ഹെക്ലർ ആന്റ് കോച്ച് എന്ന കമ്പനി വികസിപ്പിച്ചെടുത്തതാണ് ഈ റൈഫിൾ. ഇതൊരു സബ് മെഷീൻ ഗണ്ണാണ്.

9*9 എംഎം ആണ് ഇതിന്റെ വലിപ്പം. നാൽപ്പതിലധികം രാജ്യങ്ങളാണ് ഈ റൈഫിളുകൾ ഉപയോഗിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും വ്യപകമായി ഉപയോഗിക്കപ്പെടുന്ന സബ്‌മെഷീൻ ഗണ്ണുകളിൽ ഒന്നാണ് ഹെക്ലർ ആന്റ് കോച്ച് എംപി. ഹാമർ ഫയറിംഗ് മെക്കാനിസം ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് തരത്തിലുള്ള ഫയറിംഗ് മോഡാണ് ഈ റൈഫിളിൽ ഉള്ളത്.. 2.55 കിലോയാണ് ഇതിന്റെ ഭാരം. 225 എംഎം നീളമുള്ള ബാരൽ ഉപയോഗിച്ച് മിനിറ്റിൽ 800 റൗണ്ട് വെടിയുതിർക്കാം. ഉന്നം തെറ്റാതെ സഹായിക്കുന്ന ഗ്യാസ് പിസ്റ്റൺ സംവിധാനം ആണ് ഈ തോക്കുകളുടെ പ്രധാന സവിശേഷത.

ഇന്ത്യൻ സായുധ സേനയും മികച്ച പ്രഹരശേഷിയുള്ള അത്യാധുനിക റൈഫിളുകൾ ഉപയോഗിക്കുന്നുണ്ട്. ഐഎൻഎഎസ്, എ.കെ 203, ടാവർ, എസ്ഐജി സോവർ 716, എകെഎം എന്നിവയാണ് ഇന്ത്യൻ സേന വ്യാപകമായി ഉപയോഗിക്കുന്ന റൈഫിളുകൾ. ഇതിൽ ഐഎൻഎസ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച റൈഫിൾ ആണ്. അസാൾട്ട് റൈഫിൾ വിഭാഗത്തിൽപ്പെടുന്ന ഐഎൻഎസ്എഎസ് 1980 ലാണ് നിർമ്മിച്ചത്. ഇതിന് പുറമേ എക്സ്‌കാലിബർ, ഉഗ്രം എന്നിവയും ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അസാൾട്ട് റൈഫിളുകൾ ആണ്. സ്നൈപ്പർ റൈഫിളിനും ഇന്ത്യ ജന്മം നൽകിയിട്ടുണ്ട്. മാരകപ്രഹരശേഷിയുള്ള സാബർ ആണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്നൈപ്പർ റൈഫിൾ.

Tags: gunriflesAK 47m16
Share1
Tweet
SendShare

Latest stories from this section

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

Discussion about this post

Latest News

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies