Saturday, November 29, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്വത്തുതർക്കത്തിൽ മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത്, മതനിയമത്തിനും മുകളിലാണ് ഭരണഘടന; ഡോ.കെ.എസ് രാധാകൃഷ്ണൻ

by Brave India Desk
Apr 4, 2025, 07:58 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശത്തെയാണ് നിഷേഘിക്കുന്നത്.   ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയതെന്നും കെ.എസ് രാധാകൃഷ്ണൻ വ്യക്തമാക്കുന്നു.

വഖഫ് ഭേദഗതി ബിൽ ഇരു സഭകളിലും പാസായതോടെ അതു സംബന്ധിച്ച ചർച്ചകളും അഭിപ്രായങ്ങളും സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചൂടുപിടിക്കുകയാണ്. ഡോ.കെഎസ് രാധാകൃഷ്ണൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റും  ഈ സാഹചര്യത്തിലാണ് ചർച്ചയാകുന്നത്.

Stories you may like

 പോലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ 20കാരൻ

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം : രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.

വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിൻ്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടു. മുനമ്പം നിവാസികൾക്ക് അവരുടെ മണ്ണ് തിരിച്ച് കിട്ടുന്നു. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.

അഹ്ലാദകരമായ ഈ ചരിത്ര സംഭവത്തിൽ മുസ്ലീം ലീഗിന് സന്തോഷിക്കാൻ കഴിയുന്നില്ല. കാരണം, മുസ്ലീം ലീഗാണ് മുനമ്പം പ്രശ്നം ഉണ്ടാക്കിയത്. മുനമ്പം ഭൂമി വിൽക്കാൻ തീരുമാനിക്കുമ്പോൾ മുസ്ലീം ലീഗുകാരാണ് ഫറൂഖ് കോളേജ് ട്രസ്റ്റ് ഭരിച്ചിരുന്നത്. മുസ്ലീം ലീഗുകാർ മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി വിറ്റ് പണം വാങ്ങി . വിറ്റ ഭൂമി തിരിച്ചു വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിക്കുന്നത് മുസ്ലീം ലീഗിൻ്റെ മതനേതാവായ പാണക്കാട്ട് തങ്ങളാണ്. മസ്ലീലീഗുകാരാണ് മുനമ്പത്തുകാരിൽ നിന്നും തിരിച്ചെടുത്തു ഭൂമി വഖഫാക്കണം എന്ന് ആവശ്യപ്പെട്ടത്.

ഈ ചതിയിൽ, മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി എൽ ഡി എഫും യു ഡി എഫും പങ്കാളികളായി. മുനമ്പത്തുകാരെ ചതിക്കാൻ രണ്ടു കൂട്ടരും ഒന്നിച്ചു. പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ കാര്യം അറിഞ്ഞിട്ടും നിരന്തരം നുണ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ഇന്നു മുസ്ലീം പള്ളി; നാളെ ക്രിസ്ത്യൻ പള്ളി ” തങ്ങൾ നിഷ്കളങ്കമായി മുന്നറിയിപ്പു നൽകുന്നു. വലഫ് ബില്ലിനെ എതിർത്തത് അത് നാളെ ക്രിസ്ത്യാനികളെ കൂടി ബാധിക്കും എന്ന ഭയം കൊണ്ടാണെന്നാണ് തങ്ങളുടെ പുതിയ പ്രചരണം.

തങ്ങളെ, “സത്യം ചിലപ്പോൾ നിൻ്റെ ജനതയ്ക്കും രാജ്യത്തിനും എതിരായേക്കാം. ചിലപ്പോൾ അത് നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണം. ” ഇത് ഖുർആൻ വാക്യമാണ്. മറക്കരുത്. ക്രിസ്ത്യൻ വസ്തുവഹകൾ ഭരിക്കപ്പെടുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന സിവിൽ / ക്രിമിനൽ നിയമം അനുസരിച്ചാണ്. കാനോൻ നിയമം അനുസരിച്ചില്ല. അതുകൊണ്ടാണ് ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ഇതൊന്നും അറിയാതെയല്ല തങ്ങൾ മതപരമായ വേർതിരിവുണ്ടാക്കാൻ നുണ പറയുന്നത്.

ഇന്ത്യയിലെ വസ്തുവഹകൾ മതനിയമങ്ങൾക്ക് അനുസരിച്ചല്ല സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് അനുസരിച്ചാകണം ക്രയവിക്രയം ചെയ്യേണ്ടത് എന്ന് ഈ നിയമം സംശയമില്ലാതെ പ്രഖ്യാപിക്കുന്നു. വഖഫ് നിയമവും ട്രസ്റ്റ് നിയമവും രണ്ടും രണ്ടാക്കണെന്നു വ്യക്തമാക്കുന്നു. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ് ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയത്. നമുക്ക് ഈ നിയമത്തെ സ്വാഗതം ചെയ്ത് ആഘോഷമാക്കാം.

Tags: DR.K.S Radhakrishnan Waqf Bill
Share5TweetSendShare

Latest stories from this section

ആപ്പിൾ മെയ്ഡ് ഇൻ ഇന്ത്യ; എയർപോഡുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി കമ്പനി

ഇന്ത്യയിൽ ആപ്പിളിന് അടുത്ത റീടെയ്ൽ സ്റ്റോർ

കോൺഗ്രസ് സമ്മർദ്ദശക്തികൾക്ക് വഴങ്ങി; സതീശനും ഷാഫിയും പാർട്ടിയെ ഒരു ആലയുടെ കീഴിൽ കെട്ടുന്നു; കെ. സുരേന്ദ്രൻ

പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം;രാഹുൽ മാങ്കൂട്ടത്തിൽ 15 പെൺകുട്ടികളെയും ആൺകുട്ടികളെയും പീഡിപ്പിച്ചു;കെ സുരേന്ദ്രൻ

കേരളത്തിൽ ശക്തമായ മഴ തുടരുന്നു ; 12 ജില്ലകൾക്ക് മുന്നറിയിപ്പ് ; അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഡിറ്റ് വാ സജീവം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പത്ത് വർഷത്തെ പ്രണയം,9 മാസമായി വീട്ടുതടങ്കലിൽ ;യുവതി കുറിപ്പെഴുതി റോഡിലിട്ടു,രക്ഷയായി കോടതി

Discussion about this post

Latest News

കുടുംബത്തിന് ഇമ്രാൻ ഖാൻ ജീവിച്ചിരിക്കുന്നതിന്റെ തെളിവില്ല,പൂർണ്ണമായി ഒറ്റപ്പെടുത്തി; ആരോപണവുമായി ഇളയ മകൻ കാസിം ഖാൻ രംഗത്ത്

ഇമ്രാൻ കൊല്ലപ്പെട്ടുവെന്നത് വ്യാജപ്രചരണം; പിന്നിൽ അഫ്ഗാനിസ്താനെന്ന് പാകിസ്താൻ മന്ത്രി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

 പോലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ 20കാരൻ

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം : രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ഡിസംബർ 4 ന് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ; കൂടുതൽ എസ്-400, സുഖോയ്-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് അജണ്ടയിൽ

ഡിസംബർ 4 ന് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ; കൂടുതൽ എസ്-400, സുഖോയ്-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് അജണ്ടയിൽ

ആപ്പിൾ മെയ്ഡ് ഇൻ ഇന്ത്യ; എയർപോഡുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി കമ്പനി

ഇന്ത്യയിൽ ആപ്പിളിന് അടുത്ത റീടെയ്ൽ സ്റ്റോർ

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം ; നാല് സൈനികർക്ക് പരിക്കേറ്റു

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം ; നാല് സൈനികർക്ക് പരിക്കേറ്റു

വലിയ സഹായങ്ങളൊക്കെ ചെയ്ത് അവസാനം പണി കിട്ടിയവരുടെ പ്രതിനിധി, മോഹൻലാൽ പറയുന്ന ആ ഡയലോഗിന് പ്രസക്തിയേറെ; പ്രേമചന്ദ്രൻ ഈസ് ട്രൂലി അണ്ടർറേറ്റഡ്

വലിയ സഹായങ്ങളൊക്കെ ചെയ്ത് അവസാനം പണി കിട്ടിയവരുടെ പ്രതിനിധി, മോഹൻലാൽ പറയുന്ന ആ ഡയലോഗിന് പ്രസക്തിയേറെ; പ്രേമചന്ദ്രൻ ഈസ് ട്രൂലി അണ്ടർറേറ്റഡ്

അഫ്ഗാനിസ്ഥാന് 73 ടൺ സഹായവുമായി ഇന്ത്യ ; അയച്ചത് ജീവൻ രക്ഷാ മരുന്നുകളും, വാക്സിനുകളും, അവശ്യ സപ്ലിമെന്റുകളും

അഫ്ഗാനിസ്ഥാന് 73 ടൺ സഹായവുമായി ഇന്ത്യ ; അയച്ചത് ജീവൻ രക്ഷാ മരുന്നുകളും, വാക്സിനുകളും, അവശ്യ സപ്ലിമെന്റുകളും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies