കണ്ണൂർ: മതപഠന ക്ലാസിന് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 187 വർഷം തടവുശിക്ഷയും 9 ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെ ആണ് കോടതി ശിക്ഷിച്ചത്.
കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം. 2020 മുതൽ 2021 വരെ ഒരു വർഷം റാഫി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. സ്വർണ്ണ മോതിരം നൽകി വശത്താക്കിയായിരുന്നു പീഡനം. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതിയാണ് വിധിച്ചത്.
മുഹമ്മദ് റാഫി മുൻപും പോക്‌സോ കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇതിന് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്‌സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.
Discussion about this post