Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സിദ്ധാർത്ഥൻ കേസ്:ഹൈക്കോടതി ഇടപെടൽ നിർണായകം: 19 വിദ്യാർത്ഥികളെ പുറത്താക്കി വെറ്ററിനറി സർവകലാശാല

by Brave India Desk
Apr 10, 2025, 09:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ കാമ്പസിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിയായ ജെ.എസ്. സിദ്ധാർത്ഥനെ റാഗിംഗിനും ക്രൂരമർദ്ദനത്തിനും വിധേയനാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതികളായ 19 വിദ്യാർത്ഥികളെ സർവകലാശാലയിൽ നിന്ന് പുറത്താക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് സർവകലാശാല ആന്റി റാഗിംഗ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

Stories you may like

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി കവർച്ചക്കേസ് പ്രതികൾ ; മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ നാടകീയ നീക്കം

പ്രണയവിവാഹം, ഒമ്പത് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കുട്ടികളില്ലാത്തതിന്റെ പേരിൽ തർക്കം; അൽമയെ കുത്തിക്കൊന്നത് ഭർത്താവ് തന്നെ

കേസിന്റെ പശ്ചാത്തലം

2024 ഫെബ്രുവരി 18-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു നടന്ന അന്വേഷണത്തിൽ, എസ്എഫ്ഐ പ്രവർത്തകരടക്കമുള്ള സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ചേർന്ന് സിദ്ധാർത്ഥനെ അതിക്രൂരമായ റാഗിംഗിനും മർദ്ദനത്തിനും വിധേയനാക്കിയതായി വ്യക്തമായി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരസ്യവിചാരണ നടത്തുകയും ബെൽറ്റ്, മൊബൈൽ ചാർജർ കേബിൾ എന്നിവ ഉപയോഗിച്ച് മർദ്ദിക്കുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്തതായാണ് ആരോപണം. ഈ പീഡനങ്ങളും അപമാനവും മൂലമുണ്ടായ മാനസിക ആഘാതമാണ് സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സിദ്ധാർത്ഥന്റെ ശരീരത്തിലെ മുറിവുകളും കോളേജ് അധികൃതരുടെ സംശയാസ്പദമായ പെരുമാറ്റവുമാണ് മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.

വിവാദങ്ങളും കോടതി ഇടപെടലും

കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമങ്ങൾ നടക്കുന്നതായി ആരോപണമുയർന്നിരുന്നു. എസ് എഫ് ഐ പ്രവർത്തകരായ പ്രതികളെ ഇടതുപക്ഷ ഭരണവും പോലീസും ചില അദ്ധ്യാപക സംഘടനകളും ചേർന്ന് സംരക്ഷിക്കുന്നതായി വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു.  പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ മറ്റൊരു കാമ്പസിൽ സൗകര്യമൊരുക്കാൻ സർവകലാശാല ശ്രമിച്ചത് വിവാദമായി. ഇതിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച്, പ്രതികൾക്ക് പഠനം തുടരാൻ അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ, സർവകലാശാല ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ തയ്യാറാകാതെ പ്രതികളെ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കി.

എന്നാൽ, സിദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകി. ഈ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയും സർവകലാശാലയുടെ മൃദുസമീപനത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തുടർന്നാണ് ആന്റി റാഗിംഗ് കമ്മിറ്റിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 19 വിദ്യാർത്ഥികളെ പുറത്താക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവർക്ക് അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നൽകരുതെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ഉദ്യോഗസ്ഥർക്കെതിരെയും ആരോപണം

കേസുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കുന്നു. വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയും നിയമവിഭാഗം മേധാവിയുമായിരുന്ന ഒരൂ ഉദ്യോഗസ്ഥ, കേസിൽ ഉൾപ്പെട്ട സ്വന്തം മകന്റെ ശിക്ഷ റദ്ദാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സ്ഥാനക്കയറ്റം നൽകി നിയമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കോളേജ് ഡീനിന്റെയും അസിസ്റ്റന്റ് വാർഡന്റെയും പങ്കന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർവകലാശാല പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്. കൂടാതെ, ആന്റി റാഗിംഗ് കമ്മിറ്റി ചെയർമാനായ രജിസ്ട്രാർ, ഹോസ്റ്റലുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നും, രാഷ്ട്രീയ സമ്മർദ്ദം മൂലം അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കപ്പെട്ടില്ലെന്നും സസ്പെൻഷനിലായ മറ്റ് ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്.

റാഗിംഗ് കേരളത്തിൽ

സിദ്ധാർത്ഥന്റെ ദാരുണമായ മരണം നടന്ന് ഒരു വർഷം പിന്നിടുമ്പോൾ കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 47 റാഗിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു റാഗിംഗ് കേസിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്ന വസ്തുത ഇത്തരം ക്രൂരതകൾ ആവർത്തിക്കാൻ പ്രേരണയാകുന്നു എന്ന് സാമൂഹ്യ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സിദ്ധാർത്ഥൻ കേസിൽ പ്രതികളെ സർവകലാശാലയിൽ നിന്ന് പു റത്താക്കാൻ പോലും ഒരു വർഷമെടുത്തു. ഏകമകൻ ഇല്ലാതെയായ ആ കുടുംബത്തിന് ഇപ്പോഴും നീതി അകലെയാണ്. ഒരു പ്രതിക്ക് പോലും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.

Tags: HIGHCOURT
ShareTweetSendShare

Latest stories from this section

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി: തീവ്രന്യൂനമർദ്ദത്തിന് സാധ്യത;മുന്നറിയിപ്പ്

ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസം; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, കനത്ത കാറ്റിനും മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

ചുട്ടുപൊള്ളുന്ന കേരളം; ഇന്നും നാളെയും കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത, പാലക്കാട് 40 ഡിഗ്രി പിന്നിട്ടേക്കും; ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

കേരളത്തിൽ വീണ്ടും ശൈശവ വിവാഹം ; 16കാരിക്ക് വരൻ 28കാരൻ ; വിവാഹം നടന്നത് അഴീക്കൽ ജുമാമസ്ജിദിൽ

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

Discussion about this post

Latest News

ഇതൊരിക്കലും ആവർത്തിക്കില്ല എന്ന് സെവാഗ്, അസാധ്യമായത് സംഭവിക്കും എന്ന് റിങ്കു; സിക്സർ വേട്ടയിൽ വീണ്ടും വിസ്മയം തീർത്ത് കെകെആർ താരം

ഇതൊരിക്കലും ആവർത്തിക്കില്ല എന്ന് സെവാഗ്, അസാധ്യമായത് സംഭവിക്കും എന്ന് റിങ്കു; സിക്സർ വേട്ടയിൽ വീണ്ടും വിസ്മയം തീർത്ത് കെകെആർ താരം

മോശം ഫോമിലും പൂരനെ വിശ്വസിച്ച് കളത്തിറക്കിയത് അതുകൊണ്ട്; സൂപ്പർ ഓവറിലെ വിവാദ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ഋഷഭ് പന്ത്, ടീം തിരിച്ചുവരുമെന്ന് നായകൻ

മോശം ഫോമിലും പൂരനെ വിശ്വസിച്ച് കളത്തിറക്കിയത് അതുകൊണ്ട്; സൂപ്പർ ഓവറിലെ വിവാദ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ഋഷഭ് പന്ത്, ടീം തിരിച്ചുവരുമെന്ന് നായകൻ

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

വെടിയുണ്ടകളെ തടുക്കുന്ന മനുഷ്യമതിൽ, യുഎസ് പ്രസിഡന്റിന്റെ സുരക്ഷാ രഹസ്യങ്ങൾ ഇതാ; പാളിച്ചകൾ ചർച്ചയാകുമ്പോൾ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

അംബാനി മന്ദിരത്തിൽ പൂജ നടത്തിയും പൂക്കൾ കൊണ്ട് ഹോളി കളിച്ചും റിഹാന; മുംബൈയിൽ തരംഗമായി പോപ്പ് ഗായിക; വീഡിയോ വൈറൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സ്ത്രീകളെ പീഡിപ്പിക്കുന്ന ഗുണ്ടകളെ മാളത്തിൽ കയറി പിടിക്കും; ഓരോ തുള്ളി കണ്ണീരിനും മറുപടി നൽകും; ബംഗാളിൽ വിപ്ലവകരമായ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

 മാംസം പ്രസാദം നൽകുന്ന പുരാതന കാളി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മോദി; മമതയുടെ കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

ഹർഭജൻ സിംഗിന് ഇനി കേന്ദ്ര സുരക്ഷ ; നടപടി പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിനെ തുടർന്ന് ; ബിജെപിയിൽ ചേർന്ന 7 എംപിമാർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies