ഖജനാവ് കാലിയായി കടം പെരകുകുമ്പോഴും ധൂർത്തിൽ മാറ്റമില്ലാതെ സംസ്ഥാന സർക്കാർ. കെട്ടും മോളവുമൊക്കെയായി സർക്കാരിന്റെ നാലാം വാർഷികാഘോഷം ഗംഭീരമാക്കാനാണ് തീരുമാനം.എന്റെ കേരളം’ പ്രദർശന – വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10നു കാലിക്കടവ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നാലാംവാർഷികത്തിന് പന്തലും പ്രദർശനശാലകളും കെട്ടാൻ പണംനൽകുന്നത് കിഫ്ബി. ഓരോ ജില്ലയിലും കുറഞ്ഞത് ഒന്നരക്കോടിവെച്ച് 20 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വികസനപ്രവർത്തനങ്ങൾക്ക് കിഫ്ബി സമാഹരിക്കുന്ന പണത്തിൽനിന്നാണ് ഇത് നൽകുന്നത്.
പ്രദർശന-വിപണന മേളയ്ക്ക് സ്റ്റാളുകൾക്കും മറ്റുമായി എയർ കണ്ടീഷൻചെയ്ത കൂറ്റൻ പന്തൽ വേണം. വാർഷികാഘോഷത്തിന് തുടക്കമാകുന്ന കാസർകോട് 48,000 ചതുരശ്രയടി പന്തലാണ് തയ്യാറാക്കിയത്. പന്തലിനുള്ള ടെൻഡർ ക്ഷണിക്കുന്നതും കരാറുകാരെ കണ്ടെത്തുന്നതും ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനാണ്. ഇത്തവണ 11 ഇവന്റ് മാനേജ്മെന്റ് കമ്പനികൾക്കാണ് കരാർ. രണ്ടാംവാർഷികത്തിന് ജില്ലയൊന്നിന് ഏകദേശം 1.29 കോടി ചെലവായെന്നാണ് കണക്ക്.
പ്രചാരണത്തിനും മറ്റു ചെലവുകൾക്കുമായി 27 കോടി നേരത്തേ അനുവദിച്ചിരുന്നു. ഇത് പബ്ലിക് റിലേഷൻ വകുപ്പാണ് ചെലവിടുന്നത്. ഇതുകൂടാതെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും അവയുടെ ചെലവ് കണ്ടെത്തേണ്ടിവരും. ഏഴുദിവസമാണ് ജില്ലകൾതോറും ‘എന്റെ കേരളം’ പ്രദർശനം.
അതേസമയം വാർഷികാഘോഷം ധൂർത്താണെന്ന ആരോപണങ്ങൾ തള്ളി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാറുകൾ മുടക്കുന്ന തുകപോലും കേരള സർക്കാർ ചെലവഴിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. പിണറായി സർക്കാറിന് പി.ആർ വർക്ക് കുറവാണെന്നും അദ്ദേഹം അവകാശപ്പെട്ടു
Discussion about this post