പ്രമുഖ റാപ്പർ വേടൻ എന്ന ഹിരൺ മുരളിദാസിനെ കഞ്ചാവുമായി പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഡാൻസാഫും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്‌ളാറ്റിൽ പരിശോധന തുടരുകയാണ്.
അടുത്തിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വേടൻ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ലഹരിക്കെതിരായ റാപ്പറുടെ പ്രതികരണം സ്‌ഷോയൽമീഡിയയിൽ ട്രെൻഡിംഗായിരുന്നു. ആരും സിത്തറ്റിക് ഡ്രഗ്‌സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറഞ്ഞിരുന്നു. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറഞ്ഞിരുന്നു.
ഡാ മക്കളെ..സിത്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റേ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിത്തറ്റിക് ഡ്രഗ്‌സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ എന്നായിരുന്നു വാക്കുകൾ
Discussion about this post