തന്നെ പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ടാഗോർ തീയറ്ററിൽ നടന്ന പിഎൻ പണിക്കർ അനുസ്മരണ ചടങ്ങിലാണ്മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് സ്വാഗത പ്രസംഗകനായ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍വൈസ് ചെയര്‍മാൻ എൻ.ബാലഗോപാൽ പുകഴ്ത്തി സംസാരിച്ചത്.
മുഖ്യമന്ത്രിയുടെ താല്പര്യക്കുറവ് തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രസംഗം ചുരുക്കാൻസ്വാഗതപ്രസംഗകനായ എന്‍.ബാലഗോപാലിന് പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്കു ദേഷ്യം വരുമെന്നും അദ്ദേഹത്തെ തനിക്കുപേടിയാണെന്നും പറഞ്ഞ് ബാലഗോപാല്‍ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പിണറായി വിജയന്‍ ലെജന്‍ഡ് എന്നൊക്കെയായിരുന്നു പുകഴ്ത്തൽ. പ്രസംഗിച്ചു മടങ്ങിയ ബാലഗോപാലിനോട് ‘മൂന്നു മിനിറ്റാണല്ലോ പ്രസംഗിച്ചത്’ എന്ന്ചിരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്.
Discussion about this post