പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ കുറിച്ചും ,തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും മനസ് തുറന്ന് നടൻ ഷൈൻ ടോം ചാക്കോ.പിതാവിന്റെ മരണത്തിന് മുമ്പ് വരെ, മറ്റുള്ളവരുടെ മാതാപിതാക്കളുടെ മരണം തനിക്ക് കേവലം വാർത്തകൾ മാത്രമായിരുന്നുവെന്ന് ഷൈൻ പറഞ്ഞു. പിതാവിന്റെ മരണത്തോടെ ഏറ്റവും വലിയ നഷ്ടമുണ്ടായത് അമ്മയ്ക്കാണെന്നും ഷൈൻ കൂട്ടിച്ചേർത്തു.
ഞാൻ ചെയ്യുന്നത് ശരിയാണെന്ന് ചിന്താഗതിയായിരുന്നു എന്റേത്. ഞാൻ ഒരോന്ന് തിരിച്ചറിയാൻ തുടങ്ങിയതോടെ ഡാഡി വലിയ സന്തോഷത്തിലായിരുന്നു. റീഹാബിലിറ്റേഷനിലെ ചികിത്സ ആരംഭിച്ചതോടെ രാത്രി സമയങ്ങളിൽ നല്ല വിശപ്പായിരുന്നു. അതുകൊണ്ട് പാതിരാതികളിൽ ബിസ്‌കറ്റ് കഴിക്കുന്ന ശീലമുണ്ടായിരുന്നു. യാത്രയ്ക്കിടയിലും ഡാഡി എനിക്ക് ബിസ്‌കറ്റ് തന്നിരുന്നു. അങ്ങനെ ഉറങ്ങി. അപകടം സംഭവിച്ചതിനുശേഷമാണ് ഞാൻ ഉണർന്നത്. അപകടങ്ങളൊക്കെ എനിക്ക് ആദ്യമൊക്കെ കാഴ്ചകളായിരുന്നു. മറ്റുളളവരുടെ അച്ഛനോ അമ്മയോ മരിക്കുക എനിക്ക് വാർത്തകൾ മാത്രമായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങി ആരെങ്കിലും രക്ഷിക്കണേയെന്നുപറഞ്ഞ് ഞാൻ കരയുകയായിരുന്നുവെന്ന് താരം വ്യക്തമാക്കി.
ഇനി എനിക്ക് മമ്മിയെ വേദനിപ്പിക്കാൻ കഴിയില്ല. എന്നെ ഇഷ്ടപ്പെടുന്നവർ ഞാൻ കാരണം ഒരുപാട് വിഷമിച്ചിട്ടുണ്ട്.ഒരു നടന്റെ ലഹരി സിനിമയാണ്. ആ ലഹരികൊണ്ടാണ് എല്ലാവരും മുന്നോട്ട് പോകുന്നത്. ഞാനുമായി ബന്ധപ്പെട്ട് നിൽക്കുന്നയാളുകൾക്കുവേണ്ടിയാണ് ഞാൻ ലഹരി ഉപയോഗം നിർത്തിയത്. തിരിച്ചറിവുണ്ടായി. എന്റെ ശീലങ്ങൾ അഭിനയത്തെയും സിനിമയെയും ഒരിക്കലും ബാധിച്ചിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. ഇടയ്ക്കിടയ്ക്ക് ലഹരി ഉപയോഗിക്കണമെന്നുണ്ട്. പക്ഷെ അതിൽ നിന്നും അതിജീവിക്കുന്നുണ്ട്. ഒരുപാട് മാറ്റങ്ങൾ ഞാൻ അനുഭവിക്കുന്നുണ്ട്. ശബ്ദത്തിൽ ഒരുപാട് മാറ്റം വന്നു. മറ്റുളളവരോട് പെരുമാറുന്ന രീതി മാറി. എന്റെ പഴയ അഭിമുഖങ്ങൾ കാണുമ്പോൾ ഓവറാണല്ലോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
മമ്മൂക്ക ഒരു ദിവസം വിളിച്ചിരുന്നു.നീ അത്ര പ്രശ്‌നക്കാരനായ കുട്ടിയൊന്നുമല്ല. കുറച്ച് കുറുമ്പ് ഉണ്ടെന്നേയുള്ളു. അതൊന്നു മാറ്റിയാൽ മതി, അത്രേയുള്ളു. നമുക്ക് ഇനിയും പടം ചെയ്യാം. എല്ലാം ശരിയാകും ഒന്നും ആലോചിച്ച് വിഷമിക്കേണ്ട, നമ്മൾ മുന്നോട്ട് പോകുക… ബാക്കിയെല്ലാം നമുക്കൊപ്പം വന്നോളുമെന്ന് മമ്മൂക്ക പറഞ്ഞതായി ഷൈൻ വ്യക്തമാക്കി..
Discussion about this post