വയനാട് : വയനാട്ടിൽ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തു. മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആണ് മരിച്ചത്. പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണ വിധേയനായ നേതാവാണ് ഇദ്ദേഹം. വയനാട്ടിൽ മാസങ്ങളായി തുടർന്നുവരുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് ഇപ്പോൾ പഞ്ചായത്ത് മെമ്പർ ആത്മഹത്യ ചെയ്തിരിക്കുന്നത്.
ഒരു മാസം മുന്‍പ് മുള്ളന്‍കൊല്ലി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പുല്‍പ്പള്ളി തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ജോസ് നെല്ലേടം ഉള്‍പ്പടെയുള്ളവരാണ് ആരോപണം ഉയര്‍ന്നിരുന്നു. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും കൊണ്ടുവച്ച് പൊലീസിന് രഹസ്യവിവരം നല്‍കി ഇയാളെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
ജയിലിൽ നിന്നും പുറത്തിറങ്ങിയ തങ്കച്ചൻ ആണ് പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഇതിന് പിന്നിൽ എന്ന രീതിയിൽ ആരോപണമുയർത്തിയത്.
കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസ് നെല്ലേടത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ച ശേഷം വീട്ടുമുറ്റത്തിന് സമീപമുള്ള കുളത്തിൽ ചാടിയാണ് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്.
Discussion about this post