സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങളെത്തുടർന്ന് ഗർഭിണികളാവുന്ന 18 വയസിന് താഴെയുള്ള പെൺകുട്ടികളുടെ എണ്ണത്തിൽ അപകടകരമാം വിധം വർദ്ധന. 5 വർഷത്തിനിടെ മൂന്നിരട്ടിയിലേറെയാണ് വർദ്ധന ഉണ്ടായിരിക്കുന്നത്. 2020 ൽ ഇവരുടെ എണ്ണം 16 ആയിരുന്നുവെങ്കിൽ 2024 ആയപ്പോഴേക്കും 61 ആയി മാറി. ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടികളെ മാറ്റിത്താമസിപ്പിക്കുന്ന എൻട്രി ഹോമുകളിലെ മാത്രം കണക്കാണിത്.
സ്വന്തം വീടുകളിൽ കഴിയുന്നവരുടെ കൂടി കണക്കെടുത്താൽ എണ്ണം ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 2020 മുതൽ 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ എൻട്രി ഹോമുകളിൽ പ്രവേശിപ്പിക്കപ്പെട്ടത് 2312 പെൺകുട്ടികളാണ്. ഇതിൽ 209 പേർ 18 വയസിന് താഴെയുള്ള ഗർഭിണികളാണ്. ഇക്കാലയളവിൽ എൻട്രി ഹോമുകളിൽ 18 വയസിന് താഴെയുള്ള 92 പേർ അമ്മമാരാകുകയും ചെയ്തു.
Discussion about this post