തിരുവനന്തപുരം നഗരസഭയിലെ കിച്ചണ്‍ ബിൻ പദ്ധതിയിൽ വൻ അഴിമതിയെന്ന് ബിജെപി. 5,000 ബിൻ മാത്രമാണ് വിതരണം ചെയ്തതെന്നും പിന്നീട് അത് 60,000 എന്ന് പെരുപ്പിച്ച് കാട്ടിയെന്നും ബിജെപി ആരോപിക്കുന്നു. 21 കാരിയായ “ബേബി മേയറെ” തലസ്ഥാന നഗരത്തിന് മേൽ കെട്ടിവെച്ചത് സി പി എം നേതാക്കൾക്ക് വൻ അഴിമതികൾ നടത്താനായിരുന്നു എന്ന് തെളിയിക്കുന്നതാണ് തലഭിച്ച അഴിമതി രേഖകളെന്ന് ബിജെപി കുറ്റപ്പെടുത്തി.കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കൊയമ്പത്തൂര്‍ ആസ്ഥാനമായ ഒമേഗാ എക്കോടെക് എന്ന സ്ഥാപനത്തിന് മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ടെണ്ടര്‍ നൽകിയതെന്നും ആരോപണ വിധേയരെ തന്നെ അന്വേഷണം ഏൽപ്പിച്ച് വിജിലൻസ് അന്വേഷണം പോലും വഴിതെറ്റിച്ചെന്നുമാണ് ബിജെപി ആക്ഷേപിക്കുന്നത്.
2016 മുതൽ 2025 വരെ 15.50 കോടി രൂപയുടെ പദ്ധതി ടെണ്ടർ വിളിക്കാതെ കരാർ നൽകി. 3 ലക്ഷത്തിന് മുകളിലുള്ള സർക്കാർ പ്രവൃത്തികൾക്ക് ടെണ്ടർ നിർബന്ധമാണ്. ഇതു ലംഘിച്ച് കോയമ്പത്തൂർ ആസ്ഥാനമായ ഒമേഗ എക്കോടെക്കിന് കരാർ നൽകി. കമ്പനി ശുചിത്വമിഷനിൽ എംപാനൽഡ് ആവണം എന്ന വ്യവസ്ഥ ലംഘിച്ചു. ഇത് വിവാദമായപ്പോൾ ശാസ്ത്രസാഹിത്യപരിഷത്തിന് കീഴിലുള്ള ഐആർ ടി സി എ എന്ന കമ്പനിക്ക് 2017 ൽ കരാർ മാറ്റി നൽകി. ഒമേഗയുടെ ഉൽപ്പന്നങ്ങൾ മാത്രമേ വാങ്ങാനാവൂ എന്ന നിർദ്ദേശത്തോടെയായിരുന്നു ഈ കരാർ. 2019ൽ 9 കോടിയുടെ കരാർ ഒമേഗയ്ക്ക് നേരിട്ട് നൽകിയെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ഈ കാര്യങ്ങളിലെല്ലാം പ്രതിപക്ഷമായ ബി ജെ പി പരാതി ഉയർത്തിയതോടെ വിജിലൻസ് അന്വഷണം ആരംഭിച്ചു. കോർപറേഷനിൽ ഹെൽത്ത് ഓഫീസറായിരിക്കെ ഒമേഗ കമ്പനിക്കായി കരാറുകൾ അനുവദിച്ച അതേ ഉദ്യോഗസ്ഥയാണ് എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ പദവിയിൽ അന്വേഷണം നടത്തി ഈ അഴിമതി മൂടിവെച്ചത്. 75,000 ബിന്നുകൾ വാങ്ങി എന്നാണ് രേഖകൾ. 10,000 പോലും വാങ്ങിയിട്ടില്ല എന്നതാണ് സത്യം. ബിജെപിയുടെ 34 കൗൺസിലർമാരും ഇതു സാക്ഷ്യപ്പെടുത്തുന്നു. ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ചേർന്ന് നടത്തിയ ഈ തട്ടിപ്പിൽ ബിജെപി ഭരണത്തിലെത്തിയാൽ ഇടപെടൽ ഉണ്ടാവുമെന്ന് പാർട്ടി ഉറപ്പ് നൽകി
എസ്റ്റിമേറ്റിൽ തിരിമറി കാട്ടി നഗരസഭയുടെ 300 കോടി രൂപയുടെ കരാർ പ്രവൃത്തികൾ പാർട്ടി അനുഭാവികൾക്ക് നൽകിയതാണ് ഏറ്റവും വലിയ അഴിമതി. 120 കോടി രൂപയാണ് സി പി എം നേതാക്കൾക്ക് ലഭിച്ചിരിക്കുന്നത്. 5 വർഷം കൊണ്ട് 300 കോടി രൂപ ഇത്തരത്തിൽ കരാറുകാർക്ക് കൈമാറിയ പദ്ധതികളുടെ ഫയലുകൾ ഓഡിറ്റിങ്ങിന് പോലും അയക്കാതെ മുക്കിവെച്ചിരിക്കുകയാണ് – ആഫയലുകളുടെ വിവരങ്ങളാണ് ഇവയൊക്കെയും –
. പ്രതിവർഷം 60 കോടി രൂപ ശരാശരി കരാർ നൽകിയിട്ടുണ്ട്.40% മാർജിനിലാണ് എല്ലാ പ്രവൃത്തികളും. സി പി എം. ജില്ലാ സെക്രട്ടറി വി. ജോയ് പ്രസിഡന്റായ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ അംഗങ്ങളിൽ ചിലർക്ക് മാത്രമായി നഗരസഭ കരാർ നൽകുന്നു. പണം ഇതുവഴി cpmലേക്ക് എത്തുന്നു. ഈ 300 കോടി രൂപയുടെ കരാർ പ്രവൃത്തികൾ ഇതുവരെ ഓഡിറ്റിങിന് വിധേയമായിട്ടില്ല. 22-23 ൽ മാത്രം 86.56 കോടി രൂപയുടെ പ്രവൃത്തികൾ നടന്നതിന്റെ ഫയലുകൾ ഓഡിറ്റിങ്ങിന് കൈമാറിയിട്ടില്ല എന്ന് ലോക്കൽ ഫണ്ട് ഓഡിറ്റിങ്ങ് വിഭാഗം കണ്ടെത്തി.കേന്ദ്രസർക്കാരിന്റെ പദ്ധതികൾ വഴി ലഭിച്ച ഫണ്ടുകൾ അഴിമതി നിറഞ്ഞ പദ്ധതി നിർവഹണത്തിലൂടെ തിരുവനന്തപുരത്ത് സി പി എം നേതാക്കൾ കൊളളയടിച്ചിരിക്കുകയാണ്. ജനങ്ങൾക്കായി മോദി സർക്കാർ നൽകിയ ഫണ്ടുകളാണ് അഴിമതിപദ്ധതികളിലൂടെ സി പി എം സ്വന്തമാക്കിയത്. ഇതിന് അവസാനം കാണുമെന്നും ബിജെപി ഉറപ്പ് നൽകുന്നു.













Discussion about this post