സാമ്പത്തിക തകർച്ചയുടെ പടുകുഴിയിൽ വീണ പാകിസ്താൻ ഒടുവിൽ തങ്ങളുടെ ഏറ്റവും മൂല്യവത്തായ വിദേശ ആസ്തികളും പണയപ്പെടുത്തുന്നു. ന്യൂയോർക്കിന്റെ ഹൃദയഭാഗത്തുള്ള വിഖ്യാതമായ ‘റൂസ്‌വെൽറ്റ് ഹോട്ടൽ’ പുനർവികസിപ്പിക്കുന്നതിനായി പങ്കാളികളെ തേടുകയാണ് പാക് സർക്കാർ. ഹോട്ടലിന്റെ മൂല്യം കുറഞ്ഞത് 100 കോടി ഡോളറെങ്കിലും (ഏകദേശം 8,300 കോടി രൂപ) കിട്ടുമെന്നാണ് പാകിസ്താൻ്റെ പ്രതീക്ഷ. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കർശനമായ ഉപാധികളും 700 കോടി ഡോളറിന്റെ വായ്പാ നിബന്ധനകളും പാലിക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് ഈ ‘വിൽക്കൽ’ നീക്കം.
ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്ര പ്രസിദ്ധമായ ഹോട്ടൽ 1924-ലാണ് പ്രവർത്തനം ആരംഭിച്ചത്. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (PIA) ഉടമസ്ഥതയിലുള്ള ഈ കെട്ടിടം കോവിഡ് കാലം മുതൽ അടഞ്ഞുകിടക്കുകയായിരുന്നു. ഇടക്കാലത്ത് അഭയാർത്ഥി ക്യാമ്പായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടം വിൽക്കുന്നതിന് പകരം, അതിലൊരു ഭാഗം ഓഹരികൾ നിലനിർത്തിക്കൊണ്ട് വൻകിട ഡെവലപ്പർമാരുമായി ചേർന്ന് 60 നിലകളുള്ള വമ്പൻ ടവർ നിർമ്മിക്കാനാണ് പാക് പദ്ധതി. ഇതിലൂടെ വരും വർഷങ്ങളിൽ ഭീമമായ തുക സമാഹരിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.
30,700 കോടി ഡോളറിന്റെ കടബാധ്യതയുള്ള പാകിസ്താന് ഈ ഹോട്ടൽ പുനർവികസനത്തിലൂടെ ലഭിക്കുന്ന 10 കോടി ഡോളറിന്റെ ആദ്യ ഗഡു പോലും ഒരു ചെറിയ ആശ്വാസം മാത്രമാണ്.ഇന്ത്യ സാമ്പത്തികമായി ലോകശക്തിയായി കുതിക്കുമ്പോൾ, തങ്ങളുടെ കുടുംബസ്വത്തായി കണ്ടിരുന്ന കെട്ടിടങ്ങൾ പോലും പണയം വെക്കേണ്ടി വരുന്നത് പാക് ഭരണകൂടത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. 2026-ഓടെ ഭാരതത്തിന്റെ ജിഡിപി വളർച്ച 17 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് പ്രവചിക്കുമ്പോൾ, പാകിസ്താൻ്റെ 40 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.













Discussion about this post