റഷ്യൻ എണ്ണ ഇറക്കുമതി ഭാരതം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് റഷ്യ. ഈ വിഷയത്തിൽ ഇന്ത്യ നിന്ന് ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബഹുമാനിക്കുമ്പോൾ തന്നെ, റഷ്യയുമായുള്ള ഭാരതത്തിന്റെ ‘അഡ്വാൻസ്ഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്’ (Advanced Strategic Partnership) വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഇന്ത്യയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്താവന ഇതുവരെ ഞങ്ങൾ കേട്ടിട്ടില്ല. ഇന്ത്യയുമായുള്ള ബന്ധം ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് ഇനിയും വികസിപ്പിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,” പെസ്കോവ് പറഞ്ഞു. 2022-ൽ യുക്രൈൻ യുദ്ധം ആരംഭിച്ചതുമുതൽ പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ മറികടന്ന് കുറഞ്ഞ നിരക്കിൽ എണ്ണ ലഭ്യമാക്കി റഷ്യ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായി നിലകൊള്ളുകയായിരുന്നു. ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും റഷ്യൻ എണ്ണ നൽകിയ കരുത്ത് വളരെ വലുതാണ്.










Discussion about this post