അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കാൻ മാസങ്ങളോളം പാകിസ്താൻ നടത്തിയ ആവേശം ഒടുവിൽ പാഴായി. ട്രംപിനെ പ്രീണിപ്പിക്കുന്നതിനായി അദ്ദേഹത്തെ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യുകയും ‘സമാധാനത്തിന്റെ ബോർഡിൽ’ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പാക് ഭരണകൂടത്തിന് തിരിച്ചടിയായി ഭാരതവുമായി അമേരിക്ക ചരിത്രപരമായ വ്യാപാര കരാർ ഒപ്പിട്ടു. ഭാരതത്തിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 18 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചപ്പോൾ, പാകിസ്താൻ ഇപ്പോഴും 19 ശതമാനം നികുതിയുടെ ഭാരത്തിലാണ്. ഭാരതം ഒരു രാജ്യത്തിന്റെയും സമ്മർദ്ദത്തിന് വഴങ്ങാതെ അന്തസ്സോടെ ചർച്ച നടത്തിയപ്പോൾ, പാകിസ്താൻ നടത്തിയ ‘കാലുപിടുത്തം’ വെറുതെയായെന്ന പരിഹാസം പാകിസ്താനിൽ തന്നെ ശക്തമായിരിക്കുകയാണ്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇന്ത്യ ഗേറ്റിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള മാഗസിൻ കവറും പങ്കുവെച്ചാണ് ഇന്ത്യയുമായുള്ള സുഹൃദ്ബന്ധം ഊട്ടിയുറപ്പിച്ചത്. ഈ ദൃശ്യങ്ങൾ പാകിസ്താനിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിദേശകാര്യ നയമെന്നാൽ വെറും ഫോട്ടോ എടുക്കലും ഭജനയുമല്ലെന്നും അത് സാമ്പത്തിക കരുത്തിന്റെ പ്രകടനമാണെന്നും മുൻ പാക് മന്ത്രി ഹമ്മദ് അസർ കുറ്റപ്പെടുത്തി. ഭാരതത്തിന്റെ നയതന്ത്ര വിജയം പാകിസ്താൻ ഭരണകൂടത്തിന്റെ പരാജയമായിട്ടാണ് പാക് മാദ്ധ്യമങ്ങളും വിശകലനം ചെയ്യുന്നത്.
പാകിസ്താനിലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങളുടെ ഭരണാധികാരികളെയും സൈനിക മേധാവിയെയും കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. “ട്രംപ് ഒരു ബിസിനസുകാരനാണ്. അദ്ദേഹം ഇന്ത്യയെ ഒരു പങ്കാളിയായി കാണുകയും പാകിസ്താനെ വെറുമൊരു സേവകനായി മാത്രം പരിഗണിക്കുകയും ചെയ്തു,” എന്നാണ് ഡിജിറ്റൽ ക്രിയേറ്റർ വജാഹത്ത് ഖാൻ കുറിച്ചത്. പാക് സൈനിക മേധാവി അസിം മുനീർ വിലപിടിപ്പുള്ള ധാതുക്കൾ ട്രംപിന് കാഴ്ചവെച്ചിട്ടും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന പരിഹാസവും സോഷ്യൽ മീഡിയയിൽ പടരുകയാണ്.









Discussion about this post