ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിലെ എഐ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിയമങ്ങളുമായി കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ഏതൊരു ഉള്ളടക്കവും വ്യക്തമായി അടയാളപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ ഒരു പുതിയ നിയമം പാസാക്കി. ഏതൊരു AI- ജനറേറ്റഡ് ഉള്ളടക്കത്തിനും വ്യക്തമായ ഒരു ലേബൽ ഉണ്ടായിരിക്കണം, അല്ലെങ്കിൽ അത് കൃത്രിമമാണെന്ന് കാണിക്കുന്ന എംബഡഡ് മെറ്റാഡാറ്റ ഉണ്ടായിരിക്കണം എന്ന് കേന്ദ്രസർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. അതുവഴി ആർക്കും എഐ-യിൽ നിന്നുള്ള കാര്യങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
വ്യാജവും യഥാർത്ഥവുമായ ഉള്ളടക്കവും – ചിത്രങ്ങൾ, വീഡിയോകൾ, വോയ്‌സ് നോട്ടുകൾ – തമ്മിൽ വേർതിരിച്ചറിയാൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ആക്ഷേപകരമായ ഉള്ളടക്കങ്ങൾ ക്ക് ഉപയോക്താക്കൾക്ക് ഫ്ലാഗ് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ ഫ്ലാഗ് ചെയ്ത പോസ്റ്റുകൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം എന്നും കേന്ദ്രസർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾക്കായുള്ള ഈ പുതിയ കരട് ഭേദഗതികൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആണ് തയ്യാറാക്കിയിരിക്കുന്നത്.












Discussion about this post