ഭീകരവാദത്തിന്റെ പേരിൽ അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം ചോരക്കളിയാകുന്നു. അഫ്ഗാൻഅതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 17 പേർകൊല്ലപ്പെട്ടതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പാക് അതിർത്തിക്കടുത്തുള്ളനംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് പാകിസ്താൻ സൈന്യം മിന്നലാക്രമണം നടത്തിയത്. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (TTP), ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങൾ ലക്ഷ്യംവെച്ചായിരുന്നു ആക്രമണമെന്ന് പാകിസ്താൻ അവകാശപ്പെടുമ്പോഴും, കൊല്ലപ്പെട്ടവരിലേറെയുംസാധാരണക്കാരാണെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നംഗർഹാർ പ്രവിശ്യയിലെ ബെഹ്‌സുദ് ജില്ലയിലാണ് ഏറ്റവും ദാരുണമായ സംഭവം നടന്നത്. പാക്വ്യോമസേന തകർത്ത ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു കുടുംബത്തിലെ 23 പേർകുടുങ്ങിയതായും ഇതിൽ 17 പേർ കൊല്ലപ്പെട്ടതായുമാണ് വിവരം. ഇതുവരെ നാലുപേരെ മാത്രമേജീവനോടെ പുറത്തെടുക്കാൻ സാധിച്ചിട്ടുള്ളൂ. കൊല്ലപ്പെട്ടവരുടെ പട്ടിക സഹിതം സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാണ്.
എന്നാൽ ഈ കൊലപാതകങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പാകിസ്താൻ ഇതുവരെ തയ്യാറായിട്ടില്ല. ‘ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കൃത്യമായ ആക്രമണം’ എന്നാണ് പാക് വാർത്താവിനിമയമന്ത്രാലയം ഇതിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്താൻ സൈന്യത്തിന് നേരെ തുടർച്ചയായുണ്ടാകുന്നഭീകരാക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ നീക്കം. ബന്നുവിൽ രണ്ട് സൈനികരും, അതിർത്തിക്കടുത്ത് 11 സൈനികരും കൊല്ലപ്പെട്ട ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽഅഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളാണെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു.
ഇസ്ലാമാബാദിലെ പള്ളിയിൽ നടന്ന സ്ഫോടനത്തിന് പിന്നിലും അഫ്ഗാൻ മണ്ണിൽ നിന്നുള്ളനിർദ്ദേശങ്ങളുണ്ടെന്ന് പാകിസ്താൻ ഉറച്ചു വിശ്വസിക്കുന്നു. ഭീകരരെ സംരക്ഷിക്കുന്നത് താലിബാൻസർക്കാർ നിർത്തണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ്പാകിസ്താന്റെ ആവശ്യം.
എന്നാൽ, ഭീകരർക്ക് താവളം നൽകുന്നു എന്ന ആരോപണം അഫ്ഗാനിസ്ഥാൻ ശക്തമായിനിഷേധിച്ചു. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രകോപനം ഇരുരാജ്യങ്ങളും തമ്മിലുള്ളനയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾതുടർന്നാൽ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാൻ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈന്യം യുദ്ധസജ്ജരായിനിലയുറപ്പിച്ചിരിക്കുകയാണ്.












Discussion about this post