അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ അഫ്ഗാൻ താലിബാൻഭരണകൂടത്തിനെതിരെ ‘പരസ്യയുദ്ധം’ പ്രഖ്യാപിച്ച് പാകിസ്താൻ. വെള്ളിയാഴ്ച പുലർച്ചെ അഫ്ഗാൻതലസ്ഥാനമായ കാബൂളിലും താലിബാന്റെ ശക്തികേന്ദ്രമായ കാണ്ഡഹാറിലും പാകിസ്താൻശക്തമായ വ്യോമാക്രമണം നടത്തി. മണിക്കൂറുകൾക്ക് മുമ്പ് താലിബാൻ സൈന്യം പാക് അതിർത്തിപോസ്റ്റുകൾ ആക്രമിച്ചതിന് പകരമായാണ് പാകിസ്താന്റെ ഈ പ്രത്യാക്രമണം.
“ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നു, ഇനി നിങ്ങൾക്കെതിരെ നേരിട്ടുള്ള യുദ്ധമാണ്” എന്ന് പാക്പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പരസ്യമായിപ്രഖ്യാപിച്ചു. ഇതോടെ ഖത്തറിന്റെ മധ്യസ്ഥതയിൽ നിലനിന്നിരുന്ന വെടിനിർത്തൽ കരാർപൂർണ്ണമായും തകർന്നിരിക്കുകയാണ്.
കാബൂളിൽ മൂന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. കാബൂൾ, കാണ്ഡഹാർ, പക്തിയ പ്രവിശ്യകളിലെ താലിബാന്റെ പ്രധാന സൈനിക താവളങ്ങളാണ് പാക്വ്യോമസേന ലക്ഷ്യമിട്ടത്. ആക്രമണത്തിൽ താലിബാന്റെ രണ്ട് ബ്രിഗേഡ് ആസ്ഥാനങ്ങളും ഒരുകോർപ്സ് ആസ്ഥാനവും തകർത്തതായി പാക് ഔദ്യോഗിക മാധ്യമമായ പി.ടി.വി ന്യൂസ് റിപ്പോർട്ട്ചെയ്തു. കാണ്ഡഹാറിലെ താലിബാന്റെ ആയുധപ്പുരകളും ലോജിസ്റ്റിക് ബേസുകളുംതകർത്തതായും പാകിസ്താൻ അവകാശപ്പെടുന്നു.
എന്നാൽ, ജനവാസ മേഖലകളിലാണ് പാകിസ്താൻ ബോംബിട്ടതെന്നും പക്തിയയിലെ അഭയാർത്ഥിക്യാമ്പിൽ വീണ മോർട്ടാർ ഷെല്ലേറ്റ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക്പരിക്കേറ്റതായും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി വ്യാഴാഴ്ച രാത്രിതാലിബാൻ പാക് അതിർത്തിയിൽ ആക്രമണം നടത്തിയിരുന്നു. ഡസൻ കണക്കിന് പാക്സൈനികരെ വധിച്ചതായും പത്തൊൻപതോളം അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായുംഅഫ്ഗാൻ സൈന്യം അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ ഗസബ് ലിൽ-ഹഖ്’ (Operation Ghazab lil-Haq) എന്ന പേരിൽ പാകിസ്താൻ വൻ സൈനിക നീക്കം ആരംഭിച്ചത്.
തങ്ങളുടെ സൈനികർ കൊല്ലപ്പെട്ടെന്ന താലിബാന്റെ വാദം തള്ളിയ പാകിസ്താൻ, അനാവശ്യമായപ്രകോപനത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. അതിർത്തികൾഅടച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും പൂർണ്ണമായും നിലച്ചു.











