ഇസ്ലാമാബാദ് : പാകിസ്താനെതിരെ തിരിച്ചടി ആരംഭിച്ച് അഫ്ഗാനിസ്ഥാൻ. പാകിസ്താനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ താലിബാൻ വ്യോമാക്രമണം നടത്തി. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലാണ് വ്യോമാക്രമണം നടന്നത്. പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന് വളരെ അടുത്തുള്ള ഫൈസാബാദിലെ ‘ആറ്റോമിക്’ സൈനിക കേന്ദ്രങ്ങളിൽ ചാവേർ ഡ്രോണുകൾ ഉപയോഗിച്ചും അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം നടത്തി.
നൗഷേര, ജംറുദ് സൈനിക കോളനി, അബോട്ടാബാദ് എന്നിവിടങ്ങളിലെ സൈനിക കന്റോൺമെന്റുകളും ആക്രമിക്കപ്പെട്ടു. പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ‘ഓപ്പറേഷൻ ഗസാബ് ലിൽ-ഹഖിന്’ പ്രതികാരമായാണ് താലിബാൻ പ്രത്യാക്രമണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ രാത്രിയിൽ കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ താലിബാന്റെ 130-ലധികം സൈനികർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇസ്ലാമാബാദിലെ ഫൈസാബാദിനടുത്തുള്ള ഒരു ക്യാമ്പ്, നൗഷേരയിലെ സൈനിക കന്റോൺമെന്റ്, ജംറൂദ് സൈനിക കോളനി, അബോട്ടാബാദിലെ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വ്യോമസേന ഏകോപിത വ്യോമാക്രമണം നടത്തിയതായി അഫ്ഗാൻ താലിബാന്റെ ദേശീയ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.








