ചൈനീസ് നിർമ്മിത ആയുധങ്ങളുടെ വിശ്വാസ്യത വീണ്ടും ലോകത്തിന് മുന്നിൽചോദ്യചിഹ്നമാകുന്നു. ലോകത്തിലെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന് ചൈനകൊട്ടിഘോഷിച്ച HQ-9B വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. ഒരു വർഷത്തിനിടെ രണ്ട്യുദ്ധമുഖങ്ങളിലാണ് ചൈനീസ് പ്രതിരോധ കവചം തകർന്ന് വീണത്. കഴിഞ്ഞ വർഷം ഭാരതത്തിന്റെ’ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിന് മുന്നിൽ പാകിസ്താനിൽ തകർന്നടിഞ്ഞ ഇതേസംവിധാനമാണ് ഇപ്പോൾ ഇറാനിലും അമേരിക്കൻ-ഇസ്രായേൽ മിസൈലുകൾക്ക് മുന്നിൽനിഷ്പ്രഭമായിരിക്കുന്നത്.
ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ ഇറാന്റെ ആകാശം കാക്കുന്നതിൽ ചൈനീസ് സംവിധാനംപൂർണ്ണമായും പരാജയപ്പെട്ടതോടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെജീവൻ പോലും സംരക്ഷിക്കാൻ ഈ ചൈനീസ് ‘കളിപ്പാട്ടത്തിന്’ കഴിഞ്ഞില്ലെന്ന വിമർശനമാണ്ആഗോള പ്രതിരോധ വിദഗ്ധർ ഉയർത്തുന്നത്.
റഷ്യയുടെ എസ്-300 (S-300), അമേരിക്കയുടെ പാട്രിയറ്റ് (Patriot) എന്നിവയോട്കിടപിടിക്കുമെന്ന് അവകാശപ്പെട്ടാണ് ചൈന HQ-9B വിപണിയിലിറക്കിയത്. 260 കിലോമീറ്റർപരിധിയിലുള്ള 100 ലക്ഷ്യങ്ങളെ ഒരേസമയം നിരീക്ഷിക്കാൻ കഴിയുമെന്നായിരുന്നു ബീജിംഗിന്റെഅവകാശവാദം. എന്നാൽ, 2025 മേയിൽ കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്മറുപടിയായി ഭാരതം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്താൻ വിന്യസിച്ച HQ-9B യൂണിറ്റുകളെ ഇന്ത്യൻ സൈന്യം നിഷ്പ്രയാസം തകർത്തിരുന്നു. അന്ന് കറാച്ചിയിലെ പാക് പ്രതിരോധനിര ചീട്ടുകൊട്ടാരം പോലെ തകർന്നത് ചൈനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇറാനിലും ഈ സംവിധാനം പരാജയപ്പെടുന്നത്.
ഇറാന്റെ ആണവ കേന്ദ്രങ്ങളായ നടാൻസ്, ഫോർഡോ എന്നിവയ്ക്ക് കാവലായി വിന്യസിച്ചിരുന്നചൈനീസ് പ്രതിരോധ നിരയെ തകർത്താണ് ഇസ്രായേൽ-യുഎസ് ജെറ്റുകൾ ബോംബിട്ടത്. ഇറാന്റെ31 പ്രവിശ്യകളിൽ 20 ഇടത്തും ബോംബുകൾ വർഷിച്ചപ്പോൾ ചൈനീസ് റഡാറുകൾക്ക് അവകണ്ടെത്താൻ പോലും കഴിഞ്ഞില്ല.
ചൈനീസ് ആയുധങ്ങൾ ഉപയോഗിക്കുന്ന വെനസ്വേലയിലും പാകിസ്താനിലും സമാനമായപരാജയങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആഗോള ആയുധ വിപണിയിൽ ചൈനയുടെ കപടഅവകാശവാദങ്ങൾ പൊളിയുന്നതോടെ ഡ്രാഗൺ രാഷ്ട്രത്തിന് ഇത് വലിയ സാമ്പത്തികതിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ചൈനീസ് ആയുധങ്ങളെ വിശ്വസിച്ച് സ്വന്തം സുരക്ഷപണയപ്പെടുത്തിയ ഇറാനും പാകിസ്താനും ഇപ്പോൾ ഒരുപോലെ പതറുകയാണ്.









