സംസ്ഥാനത്ത് കാലവർഷം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ റെഡ്അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെപ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ8, ബുധനാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ മുൻകരുതലുകളുടെഭാഗമായാണ് അതത് ജില്ലാ കലക്ടർമാർ അടിയന്തരമായി ഉത്തരവിറക്കിയത്.
റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ്പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചപ്രകാരമുള്ള സർവകലാശാല പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കുംമാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരീക്ഷകൾ നിശ്ചിതസമയക്രമത്തിൽ തന്നെ നടക്കും.
മലയോര മേഖലകളിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.
പലയിടങ്ങളിലും മലവെള്ളപ്പാച്ചിലും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വയനാട് ചുരത്തിലും മലയോരറോഡുകളിലും രാത്രികാല യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽതാമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നദികളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നുംദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ജനങ്ങൾ ഒന്നിനും പരിഭ്രാന്തരാകേണ്ടതില്ലെന്നുംഅടിയന്തര സാഹചര്യങ്ങൾ നേരിടാൻ താലൂക്ക് കൺട്രോൾ റൂമുകൾ സജ്ജമാണെന്നുംകോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാർ അറിയിച്ചു.











