ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഒരു ‘സുവർണ്ണ യുഗത്തിലേക്ക്’ കടക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയപ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ളഈ ആഴത്തിലുള്ള സൗഹൃദത്തിന്റെ ശില്പി മറ്റാരുമല്ല, ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയും വിഖ്യാതപൈലറ്റുമായിരുന്ന ബിജു പട്നായിക്കാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കേവലം ഒരുരാഷ്ട്രീയക്കാരൻ എന്നതിനപ്പുറം, ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ജീവൻ പണയംവെച്ച് പോരാടിയ ഒരു ജനനായകന്റെ സാഹസിക കഥയാണ് പ്രധാനമന്ത്രി ലോകത്തിന് മുന്നിൽവീണ്ടും ഓർമ്മിപ്പിച്ചത്.
ഇന്ന് പലരും ബിജു പട്നായിക്കിനെ ഒഡീഷയുടെ മുൻ മുഖ്യമന്ത്രിയായി മാത്രമായിരിക്കാംഓർക്കുന്നത്. എന്നാൽ അതിനെല്ലാം മുൻപ്, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ഇന്തോനേഷ്യൻവിപ്ലവത്തിലും ഒരുപോലെ നിർണായക പങ്ക് വഹിച്ച അസാമാന്യ ധീരതയുള്ള ഒരു ‘ഏസ് പൈലറ്റ്’ (Ace Pilot) ആയിരുന്നു അദ്ദേഹം. 1947 ജൂലൈ മാസത്തിൽ ഇന്തോനേഷ്യയിൽ ഡച്ച്അധിനിവേശം ശക്തമായ കാലത്താണ് ഈ ചരിത്രപരമായ ദൗത്യം അരങ്ങേറുന്നത്. അന്ന്ഇന്തോനേഷ്യൻ നേതാക്കളെ തടവിലാക്കിയ ഡച്ചുകാർ രാജ്യത്തിന്റെ വ്യോമ-കടൽ മാർഗ്ഗങ്ങളെല്ലാംപൂർണ്ണമായി ഉപരോധിച്ചിരിക്കുകയായിരുന്നു.
ഇന്തോനേഷ്യൻ സ്വാതന്ത്ര്യസമരത്തിന് ആഗോള പിന്തുണ ഉറപ്പാക്കാൻ അവിടുത്തെ നേതാക്കളെഇന്ത്യയിലെത്തിക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തീരുമാനിച്ചു. ഈഅതീവ രഹസ്യവും അപകടകരവുമായ ദൗത്യം നെഹ്‌റു ഏൽപ്പിച്ചത് മറ്റാരെയുമല്ല, 31 വയസ്സ് മാത്രംപ്രായമുള്ള ബിജു പട്നായിക്കിനെയായിരുന്നു. തന്റെ ഡക്കോട്ട (Dakota DC-3) വിമാനവുമായിബിജു പട്നായിക്കും സഹപൈലറ്റായ ഭാര്യ ജ്ഞാൻ പട്നായിക്കും മരണമുഖത്തേക്ക് പറന്നുയർന്നു.
ഡച്ച് സൈന്യം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചാൽ വിമാനം വെടിവെച്ചിടുമെന്ന് കടുത്തമുന്നറിയിപ്പ് നൽകിയെങ്കിലും ബിജു പട്നായിക്ക് കുലുങ്ങിയില്ല. തന്റെ വിമാനം വെടിവെച്ചിട്ടാൽഇന്ത്യൻ ആകാശത്തുക്കൂടി പറക്കുന്ന ഒരു ഡച്ച് വിമാനവും തിരിച്ചുപോകില്ലെന്ന ശക്തമായമറുപടിയാണ് അദ്ദേഹം നൽകിയത്. ഡച്ച് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച്, തകർന്നുകിടന്ന റൺവേയിൽവിമാനം സാഹസികമായി ഇറക്കിയ പട്നായിക്ക്, ഇന്തോനേഷ്യയുടെ അന്നത്തെ പ്രധാനമന്ത്രിസുതാൻ സ്ജാറിറിനെയും വൈസ് പ്രസിഡന്റ് മുഹമ്മദ് ഹട്ടയെയും വിമാനത്തിൽ കയറ്റിസുരക്ഷിതമായി ഡൽഹിയിലെത്തിച്ചു. ഉപേക്ഷിക്കപ്പെട്ട ജാപ്പനീസ് സൈനിക ക്യാമ്പുകളിൽനിന്നുള്ള ഇന്ധനം ഉപയോഗിച്ചായിരുന്നു അന്ന് അദ്ദേഹം വിമാനം പറത്തിയത്.
ബിജു പട്നായിക്കിന്റെ ഈ ധീരമായ രക്ഷാപ്രവർത്തനമാണ് ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യപോരാട്ടത്തിലേക്ക് ലോകശ്രദ്ധ തിരിക്കാൻ കാരണമായത്. ഇന്തോനേഷ്യൻ ജനത ഈ നന്ദിഒരിക്കലും മറന്നില്ല. വിദേശിയായ ബിജു പട്നായിക്കിന് ഇന്തോനേഷ്യ തങ്ങളുടെ പരമോന്നതസിവിലിയൻ ബഹുമതിയായ ‘ഭൂമി പുത്ര’ (Bhoomi Putra) നൽകി ആദരിച്ചിരുന്നു.











