ഇറാനിൽ സംഘർഷം മുറുകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി ഭയന്ന് പാകിസ്താൻ. യുദ്ധംരൂക്ഷമായാൽ അന്താരാഷ്ട്ര എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഷെഹബാസ് ഷെരീഫ്സർക്കാർ അടിയന്തര നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
രാജ്യത്ത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം (WFH), ഓൺലൈൻക്ലാസുകൾ തുടങ്ങിയ കൊവിഡ് കാല നിയന്ത്രണങ്ങളിലേക്ക് രാജ്യം തിരിച്ചുപോവുകയാണ്.
പാകിസ്താന്റെ ഇന്ധന ഇറക്കുമതിയുടെ സിംഹഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ്നടക്കുന്നത്. ഇത് തടസ്സപ്പെട്ടാൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പൂർണ്ണമായും സ്തംഭിക്കുമെന്നആശങ്കയിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി മാർച്ച് മാസത്തിൽ സർക്കാർ ഓഫീസുകളിൽഅത്യാവശ്യ ജീവനക്കാർ മാത്രം എത്തിയാൽ മതിയെന്നും ടെലികോം, ഐടി മേഖലയിലെജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നുംസർക്കാർ നിർദ്ദേശിച്ചു.
സ്കൂളുകളും കോളേജുകളും ഓൺലൈൻ ക്ലാസുകളിലേക്ക് മാറുന്നതിനെക്കുറിച്ചുംആലോചനയുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കാൻ ഉദ്യോഗസ്ഥർക്കിടയിൽ റൈഡ് ഷെയറിംഗ് (Ride Sharing) പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.
നിലവിൽ പാകിസ്താൻ്റെ കൈവശം 25 ദിവസത്തേക്കുള്ള പെട്രോൾ, ഡീസൽ ശേഖരവും 10 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരവും മാത്രമാണുള്ളതെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്വ്യക്തമാക്കി. ഇന്ധന പൂഴ്ത്തിവെപ്പ് തടയാൻ പെട്രോളിയം വില ആഴ്ചതോറും പരിഷ്കരിക്കാനുംതീരുമാനമായിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ചെങ്കടൽ വഴിയുള്ളപുതിയ പാതകൾ കണ്ടെത്താൻ പാകിസ്താൻ ശ്രമം തുടങ്ങിക്കഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താന് ഇറാൻ യുദ്ധം ഇരട്ട പ്രഹരമാണ്. എണ്ണ വിലവർദ്ധനവിന് പുറമെ, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 47 ലക്ഷത്തോളം പാകിസ്താനികളുടെവരുമാനത്തെയും ഇത് ബാധിക്കുമെന്ന ഭീതിയുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി തർക്കം നിലനിൽക്കുന്നതിനിടെ ഇറാനുമായി യുദ്ധമുഖംതുറക്കുന്നത് രാജ്യത്തെ കൂടുതൽ തളർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. യുദ്ധഭീതി മൂലം ഇൻഷുറൻസ് നിരക്കുകളും ഷിപ്പിംഗ് ചാർജുകളും കുത്തനെ ഉയർന്നത്പാകിസ്താനിലെ എണ്ണ കമ്പനികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.












