ഉപരോധത്തെത്തുടർന്ന് കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾസ്വീകരിക്കുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ച് അമേരിക്ക. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ കർശനമായഉപരോധങ്ങൾ നിലനിൽക്കെയാണ്, ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ പരിഗണിച്ച് ഈ സുപ്രധാനതീരുമാനമെടുത്തത്. ഇതോടെ മാസങ്ങളായി സമുദ്രമധ്യത്തിൽ നങ്കൂരമിട്ടിരുന്ന ദശലക്ഷക്കണക്കിന്ബാരൽ എണ്ണ വൈകാതെ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തും.
സമുദ്രമധ്യത്തിൽ കുടുങ്ങിയ റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഇൻഷുറൻസും പണമടയ്ക്കാനുള്ളതടസ്സങ്ങളും കാരണം ചരക്ക് ഇറക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മോദി സർക്കാർ നടത്തിയശക്തമായ നയതന്ത്ര ഇടപെടലുകൾക്കൊടുവിലാണ് മാനുഷികവും സാമ്പത്തികവുമായകാരണങ്ങൾ മുൻനിർത്തി 30 ദിവസത്തെ ‘വിൻഡോ‘ യുഎസ് അധികൃതർ അനുവദിച്ചത്. ഈനിശ്ചിത സമയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ഇന്ത്യയിൽ ചരക്കിറക്കാം.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് ഈ ഇളവ് വലിയ കരുത്താകും.
റഷ്യയുടെ പ്രമുഖ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റും ഗാസ്പ്രോമും അയച്ച കപ്പലുകളാണ്നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്നത്. ഉപരോധം ലംഘിക്കാതെ തന്നെ എങ്ങനെ എണ്ണഇറക്കുമതി ചെയ്യാം എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പെട്രോളിയംമന്ത്രാലയവും നിരന്തരമായി ചർച്ചകൾ നടത്തിവരികയായിരുന്നു. ഇന്ത്യയുടെ ഈ നീക്കം ആഗോളഎണ്ണ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തര വിപണിയിൽ ഇന്ധനവില വർദ്ധനവ്തടയാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
റഷ്യയുമായുള്ള വ്യാപാര ബന്ധം തുടരുമ്പോഴും അമേരിക്കയുമായുള്ള നയതന്ത്ര സൗഹൃദംദൃഢമായി നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു എന്നതിന്റെ തെളിവുകൂടിയാണ് ഈ ചരിത്രപരമായതീരുമാനം. ഇറാൻ കപ്പലിനെ സഹായിച്ചതിന് പിന്നാലെ ഊർജ്ജ മേഖലയിലും ഇന്ത്യ നടത്തുന്ന ഈനീക്കങ്ങൾ ആഗോള തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽകൂടുതൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക് അടുക്കുമെന്നാണ് റിപ്പോർട്ടുകൾസൂചിപ്പിക്കുന്നത്.










