എറണാകുളം : എൽദോസ് കുന്നപ്പിള്ളിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ കോൺഗ്രസ്. ഹൈക്കമാന്റ് ആണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർത്ഥിത്വം തടഞ്ഞത്. പെരുമ്പാവൂരിൽ മറ്റൊരു സ്ഥാനാർത്ഥിയെ ഉടൻതന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന. ഉല്ലാസ് തോമസ്, മനോജ് മൂത്തേടൻ എന്നിവരാണ് പരിഗണനയിലുള്ളത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം തടഞ്ഞത്. കേസ് 26 ന് വരുന്നതിനാൽ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. അതേ സമയം മനോജ് മൂത്തേടന് വേണ്ടി സിറോ മലബാര്‍ സഭ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ് മനോജ് മൂത്തേടൻ.








