മുന്നോക്ക സമുദായങ്ങളുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സെക്കുലർ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക് അലൈൻസിന് വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നിരുപാധികപിന്തുണ പ്രഖ്യാപിച്ചു. മാറിമാറി വരുന്ന സംസ്ഥാനത്തെ ഇടതുപക്ഷ വലതുപക്ഷ മുന്നണികൾ ന്യൂന പക്ഷ പ്രീണനം മുറുകെ പിടിക്കുമ്പോൾ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടി 10% EWS സംവരണം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണെന്ന് പാർട്ടി ഒരു പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിൽ 20% ത്തോളം വരുന്ന ക്രിസ്ത്യാനികൾ ഉൾപ്പെടുന്ന മുന്നോക്ക സമുദായങ്ങൾ, വിദ്യാഭ്യാസത്തിലും തൊഴിൽ രംഗത്തും വലിയ വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് മാറണമെങ്കിൽ ഒരു ഭരണമാറ്റം അനിവാര്യമായി തീർന്നിരിക്കുന്നു.
ഇന്നത്തെ സംവരണരീതിയിൽ പ്രതിമാസം 60,000 രൂപ വരുമാനമുള്ളവർക്ക്, അവർണറിലെ സമ്പന്നർക്ക്, ആനുകൂലങ്ങൾ കിട്ടുന്നു. അതുകൊണ്ട് നഷ്ടം സംഭവിക്കുന്നത് അവർണറിലെ അതി ദരിദ്രർക്കാണ്.
രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ എൻഡിഎയിൽ 20 20 പാർട്ടിയെ ഉൾപ്പെടുത്തിയത് കേരളത്തിൽ വ്യവസായത്തോടുള്ള ശത്രുത മനോഭാവം ഇല്ലാതാക്കാൻ സഹായിക്കും.
കേരളത്തിൽ ശബരിമല ഗുരുവായൂർ തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന സ്വർണ്ണകൊള്ള ഉൾപ്പെടെയുള്ള വൻ അഴിമതികൾ നിർത്തലാക്കാൻ പ്രബുദ്ധരായ വോട്ടർമാർ ഈ തിരഞ്ഞെടുപ്പ് ഉപയോഗിക്കണം.
ജസ്റ്റിസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നായർ ഐക്യവേദിയുമായി ചേർന്ന് ഡി എസ് ജെ പി മാർച്ച് 7 മുതൽ 13 വരെ കാസർഗോഡ് തിരുവനന്തപുരം വരെ വിജയകരമായി നടത്തിയ അവകാശ യാത്ര അധികാരികളുടെ കണ്ണുതുറപ്പിക്കുമെന്ന് പാർട്ടി പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡൻറ് കെഎസ്ആർ മേനോൻ , ജനറൽ സെക്രട്ടറി എസ് എസ് മേനോൻ,
ട്രഷറർ സന്തോഷ്, വൈസ് പ്രസിഡൻറ് ഹരികുമാർ മേനോൻ, യുവജന വിഭാഗം പ്രസിഡൻറ് വിനയരാജ് കളരിക്കൽ തുടങ്ങിയവർ ചേർന്നാണ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചത്.








