കുവൈറ്റ് സിറ്റി : മാർച്ച് 24 പുലർച്ചെ ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലും ബഹറൈനും കുവൈറ്റിനും നേരെയും ഇറാൻ മിസൈലുകൾ വിക്ഷേപിച്ചു. ഇസ്രായേലിലെ ഹൈഫ, ജെറൂസലേം തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ബഹ്റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ തുടർച്ചയായി മുഴങ്ങിയത് ജനങ്ങൾക്കിടയിൽ പാരഭ്രാന്തി പരത്തി. എല്ലാ രാജ്യങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രതികരിച്ചതിനാൽ വലിയ രീതിയിലുള്ള ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.
വടക്കൻ ഇസ്രായേലിലെ നെഷർ പോലുള്ള ജനവാസ മേഖലകളിൽ ഇറാന്റെ ക്ലസ്റ്റർ മിസൈലുകൾ പതിച്ചെങ്കിലും വലിയ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചു. ബഹ്റൈനിലെ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്തു. മിസൈൽ അവശിഷ്ടങ്ങൾ വീണ് ചിലയിടങ്ങളിൽ തീപിടുത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഇറാനിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം അഞ്ച് ദിവസത്തേക്ക് മാറ്റിവെച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം.








