പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തിലെ രാഷ്ട്രീയസാഹചര്യത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ഇത്തവണ എൽഡിഎഫിനോയുഡിഎഫിനോ വിജയം അവകാശപ്പെടാനാകാത്ത അവസ്ഥയാണെന്നും രണ്ട് മുന്നണികളുംപരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും മോദി പരിഹസിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെഅഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പരാമർശം.
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് ബംഗാളിലും പ്രതിഫലിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളും മാറ്റത്തിന് തയ്യാറെടുക്കണമെന്നും തൃണമൂൽ കോൺഗ്രസ്ഭരണത്തിന് അന്ത്യം കുറിക്കാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമത ബാനർജി സർക്കാർ ബംഗാളിനെ വികസനത്തിൽ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്നാണ്മോദിയുടെ പ്രധാന ആരോപണം.
തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ കഴിഞ്ഞ 15 വർഷത്തെ അഴിമതികളെക്കുറിച്ച് ബിജെപിഅധികാരത്തിലെത്തിയാൽ ഉടൻ ‘ധവളപത്രം’ പുറത്തിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടിഎംസിയുടെ അഴിമതി അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിലവിലുള്ളജനക്ഷേമ പദ്ധതികൾ ഒന്നും നിർത്തലാക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
ബിജെപി സർക്കാർ രൂപീകരിച്ച് നടത്തുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കേന്ദ്രത്തിന്റെആയുഷ്മാൻ ഭാരത് പദ്ധതി ബംഗാളിൽ നടപ്പിലാക്കും. ബംഗാളിലെ ദരിദ്രരായ ജനങ്ങൾക്ക് സൗജന്യചികിത്സ ഉറപ്പാക്കാൻ മമത സർക്കാർ അനുവദിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
നുഴഞ്ഞുകയറ്റക്കാർക്കെതിരെയും മമത സർക്കാരിനെതിരെയും അതിരൂക്ഷമായ ഭാഷയിലാണ്പ്രധാനമന്ത്രി സംസാരിച്ചത്.
“നുഴഞ്ഞുകയറ്റക്കാർ ബാഗുകൾ പായ്ക്ക് ചെയ്ത് പടിയിറങ്ങാൻ തയ്യാറെടുക്കുക, നിങ്ങളുടെസമയം കഴിഞ്ഞിരിക്കുന്നു” എന്നായിരുന്നു മോദിയുടെ കർശന മുന്നറിയിപ്പ്. വോട്ട് ബാങ്ക്രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നവരെ വെറുതെ വിടില്ല. ബംഗാളിലെക്രമസമാധാന നിലയെക്കുറിച്ചും അഴിമതിയെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. സ്ത്രീകൾ കൂടുതലായി വോട്ട് രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം ബിജെപിക്ക് വൻ മുന്നേറ്റമാണ്ഉണ്ടാകുന്നത്. ബംഗാളിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ ബിജെപിപ്രതിജ്ഞാബദ്ധമാണെന്നും, മാറ്റത്തിന്റെ ഈ കാറ്റ് ആർക്കും തടയാനാവില്ലെന്നും മോദിആത്മവിശ്വാസം പ്രകടിപ്പിച്ചു.











