വിഷുദിനത്തിൽ ശ്രീകൃഷ്ണ ഭഗവാനെയും വിഷുക്കണി സങ്കല്പങ്ങളെയും അവഹേളിക്കുന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റുകൾക്കെതിരെ രൂക്ഷവിമർശനവുമായിഅദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരി. ഭഗവാനെ അവഹേളിക്കുന്ന രീതിയിലുള്ളചിത്രങ്ങൾ പ്രചരിപ്പിച്ചത് കേവലം കയ്യബദ്ധമല്ലെന്നും ഇതിന് പിന്നിൽ കൃത്യമായആസൂത്രണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾ നടത്തിയ സ്ഥാപനങ്ങളെയുംവ്യക്തികളെയും പൂർണ്ണമായും ബഹിഷ്കരിക്കാൻ വിശ്വാസിസമൂഹം തയ്യാറാകണമെന്ന് അദ്ദേഹംആഹ്വാനം ചെയ്തു.
ഉണ്ണിക്കണ്ണൻ മാംസം പാകം ചെയ്യുന്നതായും ചെരിപ്പിട്ട് കാണിക്കാഴ്ച നൽകുന്നതായുംചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റുകൾക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ ഇല്ലാത്ത വിധം ഭഗവാനെ അപമാനകരമായി ചിത്രീകരിച്ചത്ഹൈന്ദവ വികാരങ്ങളെ ബോധപൂർവ്വം വ്രണപ്പെടുത്താനാണെന്ന് സ്വാമി ചൂണ്ടിക്കാട്ടി. ഏഴോ എട്ടോകേന്ദ്രങ്ങളിൽ നിന്ന് ഒരേ സമയം ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെട്ടത് ഇതിന് പിന്നിലെഗൂഢാലോചന വെളിപ്പെടുത്തുന്നു. ഇതര മതങ്ങളിലെ പൂജാബിംബങ്ങളെ ഇത്തരത്തിൽഅവഹേളിക്കാൻ ആരെങ്കിലും തുനിയുമോ എന്നും, അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ മൗനംപാലിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യവാദികൾ രംഗത്തുവരുമോ എന്നും അദ്ദേഹം ചോദിച്ചു.
മതസംസ്കാരങ്ങളെ നിന്ദിക്കുന്നവർ രാഷ്ട്രദ്രോഹികളാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഇത്തരം ആസൂത്രിത നീക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഭാവിയിൽ വലിയ ആപത്തിന്കാരണമാകും. ഈ അരുതായ്മകൾ ചെയ്ത സ്ഥാപനങ്ങളെ നാട്ടിൽ സാഹോദര്യവും സൗഹാർദ്ദവുംആഗ്രഹിക്കുന്നവർ കൈവിടണം. പ്രതികരണമില്ലായ്മ മരണതുല്യമാണെന്ന് തിരിച്ചറിഞ്ഞ് ഇതിനെനിയമപരമായി നേരിടണമെന്നും, ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വിശ്വാസിസമൂഹംമുന്നേറണമെന്നും സ്വാമി ചിദാനന്ദ പുരി തന്റെ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഹിന്ദുഐക്യവേദിഉൾപ്പെടെയുള്ള സംഘടനകൾ ഇതിനകം തന്നെ സംഭവത്തിൽ തീവ്രവാദ ബന്ധം ആരോപിച്ചുരംഗത്തെത്തിയിട്ടുണ്ട്.










