ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെനിർണ്ണായകമായ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.
മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്നഭവാനിപൂർ ഉൾപ്പെടെയുള്ള സുപ്രധാന മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ഏഴ് ജില്ലകളിലായിവ്യാപിച്ചുകിടക്കുന്ന 142 മണ്ഡലങ്ങളിൽ രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട്ആറ് മണിവരെയാണ് പോളിംഗ് സമയം. ജനാധിപത്യത്തിന്റെ ഈ മഹായാഗത്തിൽ ആകെ 1448 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ കനത്ത സുരക്ഷയാണ്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ് ഉൾപ്പെടെയുള്ള 2.34 ലക്ഷംകേന്ദ്ര സേനാംഗങ്ങളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. കൊൽക്കത്തയിൽ മാത്രം 27,000 കേന്ദ്ര സേനാംഗങ്ങൾ കാവലുണ്ട്. അക്രമസാധ്യതയുള്ള മേഖലകളിൽ സിആർപിഎഫ് ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി വൈകിയും ഫ്ളാഗ് മാർച്ചുകൾ നടത്തി.
മുൻഘട്ടങ്ങളിൽ അരങ്ങേറിയ തൃണമൂൽ ഗുണ്ടാരാജ് ആവർത്തിക്കാതിരിക്കാൻ എൻഐഎയുംവ്യാപകമായ പരിശോധനകൾ നടത്തിവരികയാണ്. ഒന്നാം ഘട്ടത്തിൽ രാജ്യം തന്നെ അമ്പരന്ന 93.19 ശതമാനമെന്ന റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഇത് ഭരണവിരുദ്ധ വികാരമാണെന്നുംമാറ്റത്തിനായുള്ള ബംഗാളിന്റെ ആഗ്രഹമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ജനാധിപത്യ വിരുദ്ധ ശക്തികളെ ഭയപ്പെടാതെ ഓരോ വോട്ടറും പോളിംഗ് ബൂത്തിലെത്തണമെന്ന്ബിജെപി നേതൃത്വം ആഹ്വാനം ചെയ്തു. കേന്ദ്ര സേനയുടെ പൂർണ്ണ സുരക്ഷയിലായിരിക്കുംവോട്ടെടുപ്പെന്നും ഭയരഹിതമായി വോട്ട് രേഖപ്പെടുത്തണമെന്നും പാർട്ടി വ്യക്തമാക്കി. കഴിഞ്ഞതിരഞ്ഞെടുപ്പിൽ ടിഎംസിക്ക് ആധിപത്യമുണ്ടായിരുന്ന ഈ മേഖലകളിൽ ഇക്കുറി വലിയഅട്ടിമറിയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എസ്ഐആർ വഴി വോട്ടർ പട്ടികയിൽ നിന്നും നീക്കംചെയ്യപ്പെട്ട 1468 പേരെ അപ്പീൽ ട്രൈബ്യൂണലുകൾ വഴി വീണ്ടും ഉൾപ്പെടുത്തിയത്വോട്ടർമാർക്കിടയിൽ ആശ്വാസം നൽകിയിട്ടുണ്ട്. ബംഗാളിന്റെ മണ്ണിൽ വീണ്ടും ദേശീയതയുടെയുംവികസനത്തിന്റെയും കാറ്റടിക്കുമോ അതോ പഴയ തന്ത്രങ്ങൾ തന്നെ വിജയിക്കുമോ എന്ന് അറിയാൻമെയ് 4-ലെ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടി വരും.











