പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങളും സംഘർഷങ്ങളും കടുക്കുന്നതിനിടെ, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ വമ്പൻ തന്ത്രപരമായ നീക്കവുമായി ഇന്ത്യ. പ്രധാനമന്ത്രിനരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽഅബുദാബിയിൽ നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് രാജ്യത്തിന് ചരിത്രപരമായനേട്ടമുണ്ടായിരിക്കുന്നത്. ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേക്ക് (തന്ത്രപരമായഎണ്ണശേഖരം) അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) 30 ദശലക്ഷം (3 കോടി) ബാരൽഅസംസ്കൃത എണ്ണ ലഭ്യമാക്കാനുള്ള വമ്പൻ കരാറിലാണ് ഇരുരാജ്യങ്ങളുംഒപ്പുവെച്ചിരിക്കുന്നത്.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയോ വിതരണംതടസ്സപ്പെടുകയോ ചെയ്യുന്ന അടിയന്തിര സാഹചര്യങ്ങളിൽ ഇന്ത്യയ്ക്ക് താങ്ങാവാനാണ് ഈ വമ്പൻഎണ്ണശേഖരം ഒരുക്കുന്നത്.
ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ യുഎഇ എന്നും സവിശേഷവും സുപ്രധാനവുമായപങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അസംസ്കൃത എണ്ണയ്ക്ക്പുറമെ എൽഎൻജി (LNG), എൽപിജി (LPG) വിതരണം എന്നിവ കൂടി ഉൾപ്പെടുത്തിഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻഇരുനേതാക്കളും തമ്മിലുള്ള ചർച്ചയിൽ ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുംഅഡ്‌നോകും തമ്മിൽ ദീർഘകാല എൽപിജി വിതരണ കരാറിലും ഒപ്പുവെച്ചു. രാജ്യത്തെകോടിക്കണക്കിന് വരുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പാചകവാതക ലഭ്യതഉറപ്പുവരുത്താൻ ഈ നീക്കം സഹായിക്കും.
ഇന്ത്യയുടെ എണ്ണശേഖര ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിശാഖപട്ടണത്തെ സംഭരണശാലയ്ക്ക് പുറമെ, ഒഡീഷയിലെ ചണ്ഡീഖോളിലുള്ള പ്ലാന്റുകളും നവീകരിക്കും. കൂടാതെയുഎഇയിലെ ഫുജൈറയിലുള്ള തന്ത്രപ്രധാനമായ സംഭരണശാലകളിൽ എണ്ണ സൂക്ഷിക്കാനുള്ളഅനുമതിയും ഇന്ത്യയ്ക്ക് ലഭിക്കും.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായഹോർമൂസ് കടലിടുക്കിലെ (Strait of Hormuz) നിലവിലെ സാഹചര്യങ്ങളും മോദി-സായിദ്കൂടിക്കാഴ്ചയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു. മേഖലയിലെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ-സൈനികസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഹോർമൂസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽഗതാഗതവും വ്യാപാരവും യാതൊരു തടസ്സവുമില്ലാതെ സുരക്ഷിതമായി മുന്നോട്ട് പോകേണ്ടത്ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും അടിവരയിട്ടുപറഞ്ഞു.
ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും സംയുക്തമായിസഹകരിക്കും.
പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലൂടെ ഊർജ്ജ മേഖലയിൽ മാത്രമല്ല, പ്രതിരോധം, കപ്പൽനിർമ്മാണം തുടങ്ങിയ മേഖലകളിലും വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. യുഎഇയിൽ നിന്നുംഇന്ത്യയിലേക്ക് 5 ബില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 41,000 കോടിയിലധികം രൂപ) വൻനിക്ഷേപ വാഗ്ദാനവും ഈ ചർച്ചകളുടെ ഭാഗമായി ഉറപ്പിച്ചു കഴിഞ്ഞു. ഇതിന് പുറമെ കൊച്ചിൻഷിപ്പ്‌യാർഡും ദുബായിലെ ഡ്രൈഡോക്‌സ് വേൾഡും സംയുക്തമായി ഗുജറാത്തിലെ വാദിനാറിൽഅത്യാധുനിക കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (Ship Repair Cluster) സ്ഥാപിക്കാനുള്ളധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്.
ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ ആഭ്യന്തര വിപണിയെയും ഇന്ധന വിലയെയുംബാധിക്കാത്ത രീതിയിൽ പ്രതിരോധം തീർക്കാൻ യുഎഇയുമായുള്ള ഈ പുതിയ സഖ്യം ഇന്ത്യയ്ക്ക്കരുത്താകും.












