കണ്ണൂർ: കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായിവിജയനെതിരെയും പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും സി.പി.എം കണ്ണൂർ ജില്ലാകമ്മിറ്റിയിൽ അതിരൂക്ഷമായ വിമർശനവും പൊട്ടിത്തെറിയും. മുഖ്യമന്ത്രി പിണറായി വിജയന്റെധാർഷ്ട്യം നിറഞ്ഞ ശൈലിയും ജനങ്ങളിൽ നിന്നകന്ന ഭരണവുമാണ് പാർട്ടിക്ക് ചരിത്രത്തിലെഏറ്റവും വലിയ തിരിച്ചടി സമ്മാനിച്ചതെന്ന് അംഗങ്ങൾ തുറന്നടിച്ചു. തെറ്റുകൾ തിരുത്തി മുന്നോട്ട്പോയില്ലെങ്കിൽ ത്രിപുരയ്ക്കും ബംഗാളിനും പിന്നാലെ കേരളത്തിലും പാർട്ടി ഇല്ലാതാകുമെന്നകടുത്ത മുന്നറിയിപ്പാണ് കണ്ണൂരിലെ നേതാക്കൾ നൽകിയത്. പാർട്ടിയിൽ എഴുപത്തിയഞ്ച് വയസ്സ്കഴിഞ്ഞവർക്ക് പ്രായപരിധി കർശനമാക്കുമ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്മാത്രം ഈ നിയമം ബാധകമാകാത്തത് എന്ന ചോദ്യവും ജില്ലാ കമ്മിറ്റിയിൽ ഉയർന്നു. പിണറായിവിജയന് എന്താ പ്രായപരിധിയില്ലേ എന്ന് ചില പ്രമുഖ അംഗങ്ങൾ പരസ്യമായി ചോദിച്ചതോടെ യോഗംകലുഷിതമായി.
കെ.കെ ശൈലജയുടെ തോൽവിയെച്ചൊല്ലിയും കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ കടുത്ത തർക്കമുണ്ടായി. പാർട്ടി ജയിച്ചാലും കെ.കെ ശൈലജ ജയിക്കരുതെന്ന് പാർട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങൾ കടുത്തനിർബന്ധം കാട്ടിയതായി യോഗത്തിൽ ആരോപണമുയർന്നു. ശൈലജയുടെ ജനപ്രീതിയിൽഅസൂയപൂണ്ട ചില ഉന്നത നേതാക്കളും സൈബർ വിംഗും ചേർന്ന് അവരെ പരാജയപ്പെടുത്താൻബോധപൂർവ്വം ശ്രമിച്ചുവെന്നാണ് ഉയർന്നു വന്നിരിക്കുന്ന ഗുരുതരമായ ആക്ഷേപം.
ആന്തൂർ നഗരസഭയിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്വിവാദത്തിലായ പി.കെ ശ്യാമളയെ ഇത്തരമൊരു നിർണായക ചുമതല ഏൽപ്പിച്ചത്ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായെന്നും ഇത് ശൈലജയുടെ ഭൂരിപക്ഷത്തെസാരമായി ബാധിച്ചെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും ഭരണത്തുടർച്ച നൽകിയജനങ്ങളെ സർക്കാർ മറന്നുവെന്നും യോഗത്തിൽ വിമർശനമുണ്ടായി.
പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് പിണറായി വിജയന്റെ സ്വന്തംതട്ടകമായ കണ്ണൂരിൽ നിന്ന് തന്നെ അദ്ദേഹത്തിനെതിരെ അണപൊട്ടിയ വികാരം ഉയർന്നത്. റേഷൻവിതരണത്തിലെ പാളിച്ചകൾ, പെൻഷൻ കുടിശ്ശിക, സപ്ലൈകോയിലെ വിലക്കയറ്റം തുടങ്ങിയവതാഴേത്തട്ടിലുള്ള വോട്ടർമാരെ പാർട്ടിക്കെതിരെ ചിന്തിപ്പിച്ചു. പോലീസിന്റെ അമിത ഇടപെടലുകളുംആഭ്യന്തര വകുപ്പിന്റെ പരാജയവും തിരിച്ചടിയുടെ ആക്കം കൂട്ടി. തെറ്റുകൾ തിരുത്താൻ പാർട്ടിതയ്യാറായില്ലെങ്കിൽ അണികൾ കൂട്ടത്തോടെ പാർട്ടി വിടുന്ന സാഹചര്യമുണ്ടാകുമെന്നും ജില്ലാകമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന കമ്മിറ്റിയെ കൃത്യമായി ധരിപ്പിക്കുമെന്നും എം.വിഗോവിന്ദൻ യോഗത്തിൽ മറുപടി നൽകി. കണ്ണൂർ കോട്ടയിൽ നിന്ന് തന്നെ പിണറായിക്കെതിരെപടയൊരുക്കം തുടങ്ങിയത് സി.പി.എമ്മിനെ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയപ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.












