കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ, കടുത്ത പ്രോട്ടോകോൾ നിയന്ത്രണവുമായിരാജ്ഭവൻ. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വി.ഡിസതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കർശനനിർദ്ദേശം നൽകി.
ഇതോടെ ചടങ്ങിൽ പങ്കെടുക്കാൻ ദേശീയ തലത്തിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്ന പ്രമുഖനേതാക്കൾക്കൊന്നും സത്യപ്രതിജ്ഞാ വേദിയിൽ ഇരിപ്പിടം ഉണ്ടാകില്ലെന്ന് ഉറപ്പായി. എ ഐ സി സിപ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ അതിഥികൾ ഉൾപ്പെടെയുള്ളവർ വേദിക്ക് മുന്നിലെ വി.ഐ.പി ഗാലറിയിൽമാത്രമായിരിക്കും ഇരിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ പവിത്രതയും ഭരണഘടനാപരമായ പ്രോട്ടോകോളും കർശനമായിപാലിക്കപ്പെടണം എന്ന നിലപാടിലാണ് ഗവർണർ. വേദിയിൽ ആളുകൾ തിങ്ങിനിറയുന്നതുംഅനാവശ്യമായി നേതാക്കൾ കയറുന്നതും ഒഴിവാക്കാനാണ് ഈ പുതിയ നീക്കം. മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റ് 20 മന്ത്രിമാരുംഉൾപ്പെടെ ആകെ 21 പേർക്ക് മാത്രമായിരിക്കും ഗവർണർക്കൊപ്പം പ്രധാന വേദിയിൽ ഇടംലഭിക്കുക. ഗവർണറുടെ ഈ അപ്രതീക്ഷിത നിർദ്ദേശം ഉറപ്പുവരുത്താൻ പൊതുഭരണ വകുപ്പിനുംപോലീസിനും കർശനമായ നിർദ്ദേശമാണ് രാജ്ഭവൻ നൽകിയിരിക്കുന്നത്. ഇതേതുടർന്ന് ചടങ്ങിന്റെവേദിയിലെ ഇരിപ്പിട ക്രമീകരണങ്ങളിൽ ഉദ്യോഗസ്ഥർ അവസാന നിമിഷം വലിയ മാറ്റങ്ങൾ വരുത്തി.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ യു.ഡി.എഫ് സർക്കാർഅധികാരത്തിലേറുന്നത് എന്നതിനാൽ രാജ്യം ഉറ്റുനോക്കുന്ന വൻ ജനപങ്കാളിത്തമുള്ള ചടങ്ങാണ്തിരുവനന്തപുരത്ത് ഒരുക്കിയിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ് എന്നിവരും മുസ്ലിം ലീഗിൽ നിന്നുള്ള മന്ത്രിമാരുമാണ് വി.ഡി സതീശനോടൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. ദേശീയ-സംസ്ഥാന തലങ്ങളിലെ നൂറുകണക്കിന് വി.ഐ.പികളും പതിനായിരക്കണക്കിന്പ്രവർത്തകരും എത്തുന്ന സ്റ്റേഡിയത്തിൽ സുരക്ഷയും പ്രോട്ടോകോളും പാളരുതെന്ന കാര്യത്തിൽഗവർണർക്ക് നിർബന്ധമുണ്ടായിരുന്നു.












