പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ നിർണായകട്വിസ്റ്റ്. ഇറാനെതിരെ മേയ് 19 ആയ ഇന്ന് മുതൽ പുനരാരംഭിക്കാനിരുന്ന ശക്തമായ സൈനികആക്രമണത്തിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൽക്കാലത്തേക്ക് പിന്മാറി. ഗൾഫ് മേഖലയിലെ പ്രമുഖ ശക്തികളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്(യുഎഇ), ഖത്തർ എന്നീ രാജ്യങ്ങളുടെ തലവന്മാർ നടത്തിയ അടിയന്തര നയതന്ത്രഇടപെടലുകളെയും അഭ്യർത്ഥനകളെയും തുടർന്നാണ് ട്രംപിൻ്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഇറാനുമായി ഗൗരവമേറിയ സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്നും അതിനാലാണ്ആക്രമണം തൽക്കാലം മാറ്റിവെക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. രക്തച്ചൊരിച്ചിലില്ലാതെചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചാൽ അതിൽ സന്തോഷമേയുള്ളൂവെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
അമേരിക്ക യുദ്ധപ്രഖ്യാപനത്തിൽ നിന്നും തൽക്കാലം പിന്നാക്കം പോയതോടെ ആഗോളവിപണിയിൽ വൻ ചലനങ്ങളാണ് ദൃശ്യമാകുന്നത്. യുദ്ധഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽകുതിച്ചുയർന്ന ആഗോള ക്രൂഡോയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. യുഎസ് ക്രൂഡ് (WTI) വില ബാരലിന് 1.84 ശതമാനം ഇടിഞ്ഞ് 102.5 ഡോളറിലെത്തി. നിലവിൽ 112.1 ഡോളറിൽ തുടരുന്നബ്രെൻ്റ് ക്രൂഡ് വിലയും വരും മണിക്കൂറുകളിൽ വലിയ തോതിൽ താഴേക്ക് പതിക്കുമെന്നാണ് വിപണിവിദഗ്ധരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിനെ തുടർന്ന്ആഗോളതലത്തിൽ വൻ എണ്ണപ്രതിസന്ധി രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിൻ്റെ ഈതീരുമാനം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം എണ്ണവില ഇടിഞ്ഞതോടെ രാജ്യാന്തര വിപണിയിൽ യുഎസ് ഡോളർ സൂചിക 0.33 ശതമാനം നഷ്ടത്തോടെ 98.95 ലേക്ക് വീണു. ഡോളറിനും യുഎസ് ബോണ്ട് വിപണിക്കും ഉണ്ടായഈ തളർച്ച സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് വൻ കുതിപ്പേകി. രാജ്യാന്തരവിപണിയിൽ ട്രോയ് ഔൺസിന് 4,535 ഡോളർ വരെ താഴ്ന്ന സ്വർണവില ഒറ്റയടിക്ക് 50 ഡോളറിലധികം മുന്നേറി 4,586 ഡോളറിലെത്തി. ഇതിൻ്റെ പ്രതിഫലനം കേരളത്തിലെസ്വർണവിലയിലും ഇന്ന് പ്രകടമാകും. സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവിന്സാധ്യതയുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധകാർമേഘങ്ങൾ ഒഴിഞ്ഞത് ഇന്ത്യൻ ഓഹരി വിപണിക്കും വൻ പ്രതീക്ഷയാണ്നൽകുന്നത്. എണ്ണവില കുറയുന്നതും ഡോളർ ദുർബലമാകുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലഘടകങ്ങളായതിനാൽ സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം നടത്തുമെന്നാണ്സൂചന.
ഉപരോധങ്ങൾ പൂർണ്ണമായി നീക്കുക, മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ കടുത്ത നിബന്ധനകൾ ഇറാൻമുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, ചർച്ചകളിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കാനും മേഖലയിൽപൂർണ്ണ സമാധാനം പുനഃസ്ഥാപിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ലോകരാഷ്ട്രങ്ങൾ.












