തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കുനേരെ നടന്ന ആക്രമണത്തിന് പിന്നാലെ, 2020-ൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പഴയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. അന്ന് നഡ്ഡയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ “ജനരോഷം” എന്ന് വിശേഷിപ്പിച്ച അഭിഷേക് ബാനർജിയുടെ നിലപാട്, ഇപ്പോൾ അദ്ദേഹത്തിന് നേരെത്തന്നെ ആക്രമണമുണ്ടായപ്പോൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ സൊനാർപൂരിൽ വെച്ച് ടിഎംസി നേതാവ് അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും ചെരുപ്പേറുമുണ്ടായ സംഭവത്തിന് പിന്നാലെയാണ് പഴയ വീഡിയോ വൈറലായത്. അന്ന് ജെ.പി. നഡ്ഡയുടെ വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച ബാനർജിക്ക് അതേ ഗതി വന്നത് “കർമ്മഫലം” എന്നാണ് ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്നത്.
ഡയമണ്ട് ഹാർബറിൽ വെച്ച് ജെ.പി. നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടപ്പോൾ, “ആക്രമണം ജനങ്ങളുടെ രോഷമാണ്, അതിന് താൻ ഉത്തരവാദിയല്ല” എന്നായിരുന്നു അഭിഷേക് ബാനർജി പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ ബാധിച്ച കുടുംബങ്ങളെ കാണാൻ സൊനാർപൂരിൽ എത്തിയപ്പോഴാണ് അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും ചെരുപ്പേറുമുണ്ടായത്. പ്രതിഷേധക്കാർ അദ്ദേഹത്തെ ‘കള്ളൻ’ എന്ന് വിളിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളെ കണ്ടില്ലെന്ന് നടിച്ച ടിഎംസി നേതൃത്വത്തിന്റെ തനിനിറമാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് ബിജെപി ആരോപിക്കുന്നു. മുൻപ് അക്രമങ്ങളെ പിന്തുണച്ചവർക്ക് ഇപ്പോൾ അതേ നാണയത്തിൽ മറുപടി ലഭിക്കുന്നു എന്നാണ് ബിജെപി വാദം. അക്രമങ്ങൾക്കും ഉത്തരവാദിത്തത്തിനും എതിരെയുള്ള രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായി ഈ വീഡിയോ ഇപ്പോൾ വലിയ രീതിയിൽ പങ്കുവെക്കപ്പെടുന്നു.
Abhishek Banerjee’s speech after the violent attack on then BJP National President Shri JP Nadda’s car.
The outrage of BJP workers was mocked, violence was dismissed & the victims were questioned.
The law of karma has no expiry date. What is sown will eventually be reaped! pic.twitter.com/4XPnnOe8df
— Priti Gandhi (@MrsGandhi) May 30, 2026








