ഐപിഎൽ 2026 ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) കിരീടപ്പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ആർ.സി.ബി മികച്ച പ്രകടനമാണ് നടത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ ഒതുക്കാൻ ആർ.സി.ബി ബൗളർമാർക്ക് സാധിച്ചു.
ആർ.സി.ബി ബൗളർമാർ തുടക്കം മുതൽ ഗുജറാത്ത് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും, രസിഖ് സലാം ദാർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി. ഗുജറാത്ത് നിരയിൽ വാഷിംഗ്ടൺ സുന്ദർ (50 റൺസ്) മാത്രമാണ് പിടിച്ചുനിന്നത്. ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ തുടങ്ങിയ മുൻനിര ബാറ്റർമാർക്ക് ആർ.സി.ബി ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് നൽകിയത്. കഗിസോ റബാഡയ്‌ക്കെതിരെ കോഹ്‌ലി ആക്രമിച്ച് കളിച്ചത് ആരാധകർക്ക് വലിയ ആവേശമായി. ബെസ്റ്റ് VS ബെസ്റ്റ് കാണാൻ ഇരുന്ന ആരാധകർക്ക് മുന്നിൽ വിരാട് തന്റെ റേഞ്ച് കാണിക്കുക ആയിരുന്നു. റബാഡയുടെ രണ്ടാം ഓവറിൽ 19 റൺസ് ആണ് കോഹ്ലി വാരികൂട്ടിയത്.
ഫൈനൽ പോലെ നിർണായക മത്സരത്തിൽ ആണെന്ന് കൂട്ടുക ഇതുപോലെ ഒരു ഡോമിനൻസ്.












