പ്രശസ്ത നടൻ സലിം കുമാറിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. തന്റെ അഭിനയ ജീവിതത്തിലൂടെ മലയാളികളുടെ മനസ്സിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി ഓർത്തെടുത്തു.
“പ്രശസ്ത നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ ഞങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലൂടെ, വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം സ്വന്തമായൊരു തനിമ പതിപ്പിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും എണ്ണമറ്റ ആരാധകരോടുമൊപ്പമാണ്. ഓം ശാന്തി…”പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.
മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തി മലയാളിക്ക് മറക്കാനാകാത്ത നൂറുകണക്കിന് കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് സലിം കുമാർ. കോമഡി വേഷങ്ങൾ മാത്രമല്ല, ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
മലയാളത്തിലെ ട്രോൾ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ മീമുകളിലും സലിം കുമാറിന്റെ മുഖമില്ലാത്ത ഒരു ദിവസം പോലുമില്ല. ‘കല്യാണരാമൻ’ സിനിമയിലെ പ്യാരി മുതൽ ‘പുലിവാൽ കല്യാണം’ സിനിമയിലെ മണവാളൻ ഉൾപ്പടെ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഡയലോഗുകൾ തലമുറ വ്യത്യാസമില്ലാതെ മലയാളികൾ ഇന്നും ദിവസേന ആവർത്തിച്ചു ഉപയോഗിക്കുന്നു.
പ്രമുഖ നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശിഷ്ടമായ അഭിനയ ജീവിതത്തിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും…
— Narendra Modi (@narendramodi) June 7, 2026












