Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

by Brave India Desk
Jun 13, 2026, 01:56 pm IST
in International
Share on FacebookTweetWhatsAppTelegram

 

ഒരു ദിവസം 16 മണിക്കൂർ സുഖമായിട്ടുറങ്ങുക, എഴുന്നേൽക്കുമ്പോൾ  ഭക്ഷണം വയറുനിറയെ തിന്നുക, വീണ്ടും കിടന്നുറങ്ങുക! ഹോ അരെ വാ… കേൾക്കുമ്പോൾ ആർക്കാണല്ലേ ഈ ‘ലോട്ടറി അടിച്ചപോലത്തെ’ ജീവിതത്തോട് കൊതിതോന്നാത്തത്? റീലുകളിലും ഇൻസ്റ്റാഗ്രാം ഷോർട്സിലും മലർന്നു കിടന്ന് ഉരുളുന്നതും, മരത്തിൽ നിന്ന് തെന്നി താഴെ വീഴുന്നതുമൊക്കെ കണ്ട് നമ്മൾ സോഷ്യൽ മീഡിയയിൽ ‘ഏറ്റവും വലിയ മടിയൻ’ എന്ന് മുദ്രകുത്തിയ ഒരു ജീവിയുണ്ട്—നമ്മുടെ സ്വന്തം ജയന്റ് പാണ്ടകൾ. ആരും ഒന്ന് ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ കൊതിക്കുന്ന ഈ ക്യൂട്ട് കരടികളുടെ യഥാർത്ഥ ജീവിതം പക്ഷേ നിങ്ങൾ വിചാരിക്കുന്നത്ര അലസമാണോ? ഒട്ടുമല്ല! സത്യത്തിൽ അതൊരു കടുത്ത അതിജീവനത്തിന്റെ…. ഒരു ‘ഡയറ്റിംഗ് ട്രാജഡി’യുടെ കഥയാണ്!

Stories you may like

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

നമുക്ക് ആദ്യം തന്നെ ഇവന്മാരുടെ ഐഡന്റിറ്റി ഒന്ന് വിശദമായി പരിശോധിക്കാം. ശാസ്ത്രലോകം ഇവരെ ‘ഐലുറോപോഡ മെലാനോലൂക്ക’ (Ailuropoda melanoleuca) എന്ന് അല്പം കടിച്ചാൽ പൊട്ടാത്ത പേരിട്ട് വിളിക്കുമ്പോൾ, ബയോളജി ക്ലാസിലെ ‘കാർണിവോറ’ (Carnivora) അഥവാ ഒന്നാന്തരം മാംസഭുക്കുകളുടെ ബെഞ്ചിലാണ് ഇവരുടെ ഇരിപ്പ്. അതായത് ജന്മം കൊണ്ടും പാരമ്പര്യം കൊണ്ടും സിംഹത്തെയും പുലിയെയും പോലെ ഇറച്ചി തിന്ന് ജീവിക്കേണ്ട ഒന്നാന്തരം കരടികൾ! പക്ഷേ, ഇവന്മാരുടെ പൂർവ്വികർക്ക് എവിടെയോ ഒരു കണക്കുകൂട്ടൽ തെറ്റി. അവർ നേരെ ചൈനയിലെ സിചുവാൻ, ഷാൻക്സി, ഗാൻസു പ്രവിശ്യകളിലെ തണുപ്പുള്ള മുളങ്കാടുകളിലേക്ക് താമസം മാറി. അവിടെയെത്തിയതോടെ നോൺ-വെജ് ഒക്കെ പൂർണ്ണമായി ഉപേക്ഷിച്ച്, 99 ശതമാനവും മുള മാത്രം തിന്നുന്ന കടുത്ത ‘സസ്യഭുക്കുകളായി’ ഇവർ മാറി.

ഈ മുള തിന്നൽ കാണുമ്പോൾ നമുക്ക് ഭയങ്കര കോമഡിയായി തോന്നും. പക്ഷേ ഇതിന്റെ പിന്നിലാണ് യഥാർത്ഥ ഹീറോയിസം ഒളിഞ്ഞിരിക്കുന്നത്. മുളയിൽ കലോറിയും ഊർജ്ജവും വളരെ കുറവാണ്. പോരാത്തതിന് പാണ്ടയുടെ ദഹനവ്യവസ്ഥ ഇപ്പോഴും പഴയ ‘ഇറച്ചിതീറ്റക്കാരൻ കരടി’യുടേത് തന്നെയായതുകൊണ്ട് തിന്നുന്ന മുളയിലെ പോഷകങ്ങൾ മുഴുവനായി വലിച്ചെടുക്കാൻ പാവങ്ങൾക്ക് കഴിയില്ല. അപ്പോൾ പിന്നെ ശരീരത്തിന് ആവശ്യമായ ഊർജ്ജം കിട്ടാൻ ഒരൊറ്റ വഴിയേ ഉള്ളൂ—തൂത്തുവാരി തിന്നുക! അങ്ങനെ ഒരു ശരാശരി പാണ്ട ഒരു ദിവസം കുറഞ്ഞത് 12 മുതൽ 38 കിലോഗ്രാം വരെ മുളയുടെ തണ്ടുകളും ഇലകളും ചവച്ചരച്ചു തിന്നാൻ നിർബന്ധിതരാകുന്നു. ഒരു ദിവസത്തെ 24 മണിക്കൂറിൽ 10 മുതൽ 16 മണിക്കൂർ വരെ ഇവർ ഈ തിന്നൽ ജോലിയിലാണ്. ബാക്കി സമയം നടന്ന് കളഞ്ഞാൽ ഉള്ള എനർജിയും തീരും. അതുകൊണ്ട് മാത്രമാണ് തിന്നു കഴിഞ്ഞ ഉടനെ അവർ അവിടെത്തന്നെ ബോധമില്ലാതെ കിടന്ന് ഉറങ്ങിപ്പോകുന്നത്. അല്ലാതെ അത് മടികൊണ്ടല്ല കൂട്ടരേ, തടിയും ജീവനും നിലനിർത്താനുള്ള ഇവരുടെ ഒരു ‘എനർജി സേവിങ് മോഡാണ്’ ഈ ഉറക്കപിരാന്ത്.

ഈ വമ്പൻ മുളതീറ്റയ്ക്ക് വേണ്ടി പ്രകൃതി ഇവർക്കൊരു പ്രത്യേക ‘ഓപ്ഷൻ’ നൽകിയിട്ടുണ്ട്. പാണ്ടകളുടെ കയ്യിൽ അഞ്ച് വിരലുകൾ കൂടാതെ ഒരു ‘കള്ളവിരൽ’ കൂടിയുണ്ട്. അത് യഥാർത്ഥത്തിൽ വിരലല്ല, അവരുടെ കൈത്തണ്ടയിലെ അസ്ഥി (wrist bone) പരിണമിച്ചുണ്ടായ ഒരു എക്സ്ട്രാ തംബ് (False thumb) ആണ്. ഇതുകൊണ്ട് മുളന്തണ്ടുകൾ നല്ല സ്മാർട്ടായി ഗ്രിപ്പ് ചെയ്ത് പിടിക്കാൻ ഇവർക്ക് സാധിക്കും. കൂടാതെ മറ്റ് കരടികളെപ്പോലും തോൽപ്പിക്കുന്ന ശക്തമായ താടിയെല്ലും പരന്ന അണപ്പല്ലുകളും ഉള്ളതുകൊണ്ട് എത്ര കട്ടിയുള്ള മുളയും ഇവർ മിക്സിയിൽ ഇട്ടതുപോലെ പൊടിച്ചെടുക്കും. ഇനി വല്ലപ്പോഴും ഒരു ചേഞ്ചിന് വേണ്ടി ചെറിയ എലി, പക്ഷികൾ, മുട്ട, അല്ലെങ്കിൽ ചത്ത മൃഗങ്ങളുടെ ഇറച്ചി (Carrion) എന്നിവയും ഇവർ മെനുവിൽ ഉൾപ്പെടുത്താറുണ്ട്.

പാണ്ടകളുടെ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് കോട്ട് കാണുമ്പോൾ ഡിസൈനർ വസ്ത്രം ധരിച്ചതാണെന്ന് തോന്നുമല്ലേ. മഞ്ഞിൽ ഒളിച്ചിരിക്കാൻ വെള്ള നിറവും, കാട്ടിലെ നിഴലുകളിൽ മറയാൻ കറുപ്പ് നിറവും ഇവരെ സഹായിക്കുന്നു. കൂടാതെ മുഖത്തെ ആ കറുത്ത കണ്ണട പോലുള്ള പാടുകൾ ഓരോ പാണ്ടയ്ക്കും വ്യത്യസ്തമാണ്; അതുകണ്ടാണ് ഇവർ പരസ്പരം തിരിച്ചറിയുന്നത് പോലും! എപ്പോഴും ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്ന ഇവർ മറ്റ് കരടികളെപ്പോലെ ശീതകാലത്ത് ഒളിച്ചിരുന്ന് ഉറങ്ങാറില്ല (Hibernation). പകരം തണുപ്പ് കൂടുമ്പോൾ മലയിറങ്ങി താഴേക്ക് വരും. ആള് കാണാൻ പാവത്താനാണെങ്കിലും പേടിപ്പിച്ചാൽ 30 കി.മീ വേഗതയിൽ ഓടാനും, മരം കയറാനും, നീന്താനും ഇവർക്ക് അറിയാം. കടിച്ചു കീറാനുള്ള ഇവരുടെ ബൈറ്റ് ഫോഴ്സ് ഭയങ്കര കൂടുതലാണ്.

പക്ഷേ, ഇവരുടെ പ്രണയവും പ്രസവവുമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ‘ട്വിസ്റ്റ്’. പെൺപാണ്ടകൾക്ക് വർഷത്തിൽ വെറും 2 മുതൽ 3 ദിവസങ്ങൾ മാത്രമാണ് ഗർഭധാരണ ശേഷി ഉണ്ടാകുന്നത്! അതുകൊണ്ട് തന്നെ ഇവരുടെ വംശവർദ്ധനവ് കുറച്ചല്ല, നല്ല ഒന്നാന്തരം കഷ്ടപ്പാടാണ്. മാർച്ചും മെയ് മാസവും ഒക്കെ ആകുമ്പോഴാണ് ആൺപാണ്ട ഒരു പെണ്ണിനെ കാണാൻ ഇറങ്ങുന്നത്. അങ്ങനെ 95 മുതൽ 160 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഉണ്ടാകുന്ന കുഞ്ഞിനെ കണ്ടാൽ നമ്മൾ ഞെട്ടും! ഏകദേശം 100 കിലോയോളം തൂക്കമുള്ള അമ്മപ്പാണ്ട പ്രസവിക്കുന്നത് വെറും 90 മുതൽ 130 ഗ്രാം മാത്രം തൂക്കമുള്ള, രോമമില്ലാത്ത, കണ്ണുകാണാത്ത ഒരു ചെറിയ എലിക്കുഞ്ഞിന്റെ അത്രയുള്ള വാവയെയാണ്! അമ്മയുടെ വലുപ്പവുമായി നോക്കുമ്പോൾ പ്രകൃതിയിലെ ഏറ്റവും ചെറിയ കുഞ്ഞുങ്ങളിൽ ഒന്നാണിത്.

ചിലപ്പോഴൊക്കെ പ്രകൃതി ഇവർക്ക് ഇരട്ടക്കുട്ടികളെ സമ്മാനിക്കാറുണ്ടെങ്കിലും, കാട്ടിലെ കഠിനമായ സാഹചര്യങ്ങൾ കാരണം ഒരേസമയം രണ്ട് പേരെ നോക്കാൻ അമ്മപ്പാണ്ടയ്ക്ക് കഴിയില്ല. അതുകൊണ്ട് ദാക്ഷിണ്യമില്ലാതെ അവൾ ഒന്നിനെ ഉപേക്ഷിക്കും; ഏറ്റവും ശക്തനായ ഒന്നിനെ മാത്രം നെഞ്ചോട് ചേർത്ത് വളർത്തും. ജനിക്കുമ്പോൾ വെറും ‘പിങ്ക്’ നിറമുള്ള ഈ കുഞ്ഞുങ്ങൾ ആറ് മുതൽ എട്ട് ആഴ്ചകൾ കൊണ്ടാണ് കണ്ണുതുറക്കുന്നതും, പതിയെ നമ്മൾ കാണുന്ന ആ ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലേക്ക് മാറുന്നതും. 18 മാസം പ്രായമാകുന്നതുവരെ അമ്മയുടെ ഒപ്പം നടന്ന് മരംകയറ്റവും മുളതീറ്റയും പഠിക്കുന്ന ഈ കുട്ടിപ്പാണ്ടകൾ തന്നെയാണ് കാട്ടിലെ യഥാർത്ഥ റൗഡികൾ!

പക്ഷേ, ഇത്രയൊക്കെ ക്യൂട്ട് ആണെങ്കിലും ഇവന്മാരുടെ ഭാവി അത്ര സുഖകരമല്ല. മനുഷ്യൻ സ്വന്തം ആവശ്യങ്ങൾക്കായി കാടുകൾ വെട്ടി കഷണങ്ങളാക്കിയപ്പോൾ വഴിതെറ്റിപ്പോയത് പാവം പാണ്ടകളാണ്. പോരാത്തതിന് കാലാവസ്ഥാ വ്യതിയാനം കാരണം ഇവരുടെ ഏക ആഹാരമായ മുളങ്കാടുകളും നശിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നിലവിൽ ‘അപകടസാധ്യതയുള്ള ജീവികളുടെ’ പട്ടികയിലാണ് ഇവരുള്ളത്. ഗ്ലോബൽ വൈൽഡ്‌ലൈഫ് കൺസർവേഷന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാരാണ് ഇന്ന് പാണ്ടകൾ. കാരണം, ഇവരെ സംരക്ഷിക്കാൻ വേണ്ടി നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ മലനിരകളിൽ ഇവരോടൊപ്പം ലക്ഷക്കണക്കിന് മറ്റ് അപൂർവ്വ ജീവികൾ കൂടിയാണ് സുരക്ഷിതമായി ജീവിക്കുന്നത്!

അതുകൊണ്ട്, ഇനി ഇൻസ്റ്റാഗ്രാമിലോ യൂട്യൂബിലോ ഒരു പാണ്ടക്കുട്ടൻ മരത്തിൽ നിന്ന് തെന്നി താഴെ വീഴുന്നതോ, മലർന്നു കിടന്ന് മടിപിടിച്ച് ഉരുളുന്നതോ ആയ വീഡിയോ കാണുമ്പോൾ വെറുതെ ചിരിച്ചു തള്ളരുത്. കാരണം, സ്വന്തം വംശം ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെടാതിരിക്കാൻ, മാംസഭുക്കിന്റെ ചോരയും ചുമന്ന് 24 മണിക്കൂറും ഒരു ‘മുളന്തണ്ടും’ കടിച്ച് പിടിച്ച് അവർ നടത്തുന്ന കടുത്ത പോരാട്ടത്തിന്റെ ഇടവേളകളാണത്. ചില മടികൾ വെറുമൊരു അലസതയല്ല കൂട്ടരേ, തോറ്റുകൊടുക്കാതിരിക്കാൻ പ്രകൃതി തന്നേൽപ്പിച്ച ഒരു ‘ക്യൂട്ട് അടവാണ്’! അത് കണ്ട് നമ്മളും ഒന്ന് പുഞ്ചിരിക്കുക, ആ അതിജീവനത്തെ മനസ്സാ ഭാവന ചെയ്യുക!

Tags: pandaWORLDSAFARI
ShareTweetSendShare

Latest stories from this section

ജി 7 ഉച്ചകോടി ; ഫ്രാൻസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി മോദി ; സ്ലൊവാക്യയും സന്ദർശിക്കും

ജി 7 ഉച്ചകോടി ; ഫ്രാൻസിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി മോദി ; സ്ലൊവാക്യയും സന്ദർശിക്കും

ഇത് അറബികൾക്കുള്ളതാണ്, തട്ടിപ്പുകാർക്കുള്ളതല്ല; അറബ്  വസ്ത്രം ധരിച്ച പാകിസ്താനിയെ തടഞ്ഞ് ദുബായി സ്വദേശി

ഇത് അറബികൾക്കുള്ളതാണ്, തട്ടിപ്പുകാർക്കുള്ളതല്ല; അറബ്  വസ്ത്രം ധരിച്ച പാകിസ്താനിയെ തടഞ്ഞ് ദുബായി സ്വദേശി

ഹാഫിസ് സയീദും മസൂദ് അസ്ഹറും പാകിസ്താന്റെ ‘അളിയന്മാർ’; പട്ടിണിയിലായ പിഒകെയിൽ ജനങ്ങളെ കൊന്നൊടുക്കി പാക് സൈന്യം

ഹാഫിസ് സയീദും മസൂദ് അസ്ഹറും പാകിസ്താന്റെ ‘അളിയന്മാർ’; പട്ടിണിയിലായ പിഒകെയിൽ ജനങ്ങളെ കൊന്നൊടുക്കി പാക് സൈന്യം

യൂറോപ്പിന്റെ മുഖത്തടിച്ച് ഫിൻലാൻഡ്; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി; അമേരിക്കയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

യൂറോപ്പിന്റെ മുഖത്തടിച്ച് ഫിൻലാൻഡ്; റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയെ പിന്തുണച്ച് വിദേശകാര്യ മന്ത്രി; അമേരിക്കയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

Latest News

5 സൈനികർക്ക് വീരമൃത്യു ; അസമിലെ വ്യോമസേന വിമാനാപകടത്തിൽ രക്ഷപ്പെട്ടത് കോ-പൈലറ്റ് മാത്രം

5 സൈനികർക്ക് വീരമൃത്യു ; അസമിലെ വ്യോമസേന വിമാനാപകടത്തിൽ രക്ഷപ്പെട്ടത് കോ-പൈലറ്റ് മാത്രം

സിഐഡിയെ കണ്ട് വാതിൽ തുറന്നില്ല ; അഭിഷേക് ബാനർജിയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പരിശോധന ; ഓടിയെത്തി മമതാ ബാനർജി

സിഐഡിയെ കണ്ട് വാതിൽ തുറന്നില്ല ; അഭിഷേക് ബാനർജിയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പരിശോധന ; ഓടിയെത്തി മമതാ ബാനർജി

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

റിവേഴ്സ് ഗിയറില്ല,പക്ഷേ കിടിലൻ എസിബാഗുണ്ട് നെഞ്ചിൽ:കാട്ടിലെ ബോക്സിങ് ചാമ്പ്യൻന്മാർ

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രകാശ് രാജ്; വിജയിച്ചാൽ വാഗ്ദാനം ചെയ്തത് 50 ലക്ഷം, ധർമ്മസ്ഥല കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം പ്രതി

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

ജനിക്കുന്നതേ ആറടി ഉയരത്തിൽ നിന്ന് താഴേക്ക് വീണുകൊണ്ട്, അര മീറ്റർ നാക്കും 11 കിലോ ഹൃദയവും സ്വന്തമായുള്ള കാട്ടിലെ ഗോപുരങ്ങൾ

കോൺഗ്രസുമായി ലയനമില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് ടിഎംസി; അതൃപ്തിയുള്ള എംപിമാർക്കെതിരെ കടുപ്പിച്ച് കല്യാൺ ബാനർജി

കോൺഗ്രസുമായി ലയനമില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് ടിഎംസി; അതൃപ്തിയുള്ള എംപിമാർക്കെതിരെ കടുപ്പിച്ച് കല്യാൺ ബാനർജി

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

24 മണിക്കൂറും ഉറക്കവും കഴിപ്പും മാത്രം; എന്നിട്ടും ഇവന്മാരാണ് ഭൂമിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഹീറോ! പാണ്ടയെന്ന മടിയൻ

അന്ന് ചെപ്പോക്കിൽ ഓസീസിനെ കശക്കിയെറിഞ്ഞ ധോണി കൊടുങ്കാറ്റ്; വിക്കറ്റ് കീപ്പർമാരുടെ സകല റെക്കോർഡുകളും തിരുത്തിയ ആ 224 റൺസ്; അന്ന് പിറന്നത് ചരിത്രം

അന്ന് ചെപ്പോക്കിൽ ഓസീസിനെ കശക്കിയെറിഞ്ഞ ധോണി കൊടുങ്കാറ്റ്; വിക്കറ്റ് കീപ്പർമാരുടെ സകല റെക്കോർഡുകളും തിരുത്തിയ ആ 224 റൺസ്; അന്ന് പിറന്നത് ചരിത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies